ADVERTISEMENT

പാലക്കാട് ∙ പെ‍ാട്ടിത്തെറിയുടെ വക്കിലുള്ള പാലക്കാട് സിപിഐയിലെ വിഭാഗീയത പരിഹരിക്കാനുള്ള അനൗദ്യേ‍ാഗിക നീക്കങ്ങൾ വഴിമുട്ടിയതേ‍ാടെ ഒത്തുതീർപ്പു സാധ്യത മങ്ങി. പ്രശ്നപരിഹാരത്തിനുള്ള വ്യവസ്ഥകൾ ഇരുകൂട്ടരും അംഗീകരിക്കാത്തതാണ് സമവായ ചർച്ചകൾക്കു തടസ്സമായത്. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിൽ പ്രശ്നം തീരുമെന്ന പ്രതീക്ഷയിലാണു പ്രവർത്തകർ.

സിപിഐയുടെ ചരിത്രത്തിൽ ആദ്യമായാണ് വിമതർ സേവ് സിപിഎം ഫേ‍ാറവും പേ‍ാഷകസംഘടനകളും രൂപീകരിച്ച് നേതൃത്വത്തിനു തലവേദനയായിരിക്കുന്നത്. പാർട്ടിവിരുദ്ധർക്കെതിരെയുള്ള കടുത്ത നിലപാടിൽ ഉറച്ചുനിന്നു വിഭാഗീയത ഇല്ലാതാക്കാനാണു ജില്ലാ നേതൃത്വത്തിന്റെ തീരുമാനമെങ്കിൽ, നേതൃത്വം മാറണമെന്നും പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നുമാണു വിമതരുടെ വ്യവസ്ഥകൾ. വിഷയത്തിൽ സംസ്ഥാന സെക്രട്ടറി ബിനേ‍ായ് വിശ്വം മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെ പരേ‍ാക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. അതിന് ഇസ്മായിൽ കഴിഞ്ഞദിവസം നേരിട്ടു മറുപടി പറഞ്ഞതായാണു വിവരം. വിഭാഗീയതയെ തുണയ്ക്കുന്ന നേതൃത്വത്തിലെ മറ്റു ചിലരെക്കൂടി ഉന്നംവച്ചാണ് ബിനേ‍ായ് വിശ്വത്തിന്റെ മുന്നറിയിപ്പെന്നും പാർട്ടിക്കുള്ളിൽ വിലയിരുത്തലുണ്ട്. കാനം രാജേന്ദ്രന്റെ കാലത്തു രൂപീകരിച്ച എക്സിക്യൂട്ടീവാണു നിലവിലുള്ളത്.

English Summary:

Palakkad CPI on the Brink: Factionalism Threatens Party Unity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com