ADVERTISEMENT

പാലക്കാട് ∙ സിപിഎം നേതാവ് പി.കെ.ശശിയെ ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയ ജില്ലാ നേതൃത്വത്തിന്റെ നടപടി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. തീരുമാനം ജില്ലാ കമ്മിറ്റി യേ‍ാഗത്തിൽ റിപ്പേ‍ാർട്ട് ചെയ്തു.

മണ്ണാർക്കാട് സഹകരണ കേ‍ാളജിന്റെ ഫണ്ട് ശേഖരണം, വിഭാഗീയത, ഏരിയ കമ്മിറ്റി ഒ‍‍ാഫിസ് നിർമാണവുമായി ബന്ധപ്പെട്ട ഫണ്ടിലെ ക്രമക്കേട് എന്നീ ആരേ‍ാപണങ്ങളിലാണു നടപടി. പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹം പുറത്താകും. സിഐടിയു ജില്ലാ പ്രസിഡന്റും കെടിഡിസി ചെയർമാനുമാണു ശശി. സിഐടിയുവിലെ ഭാരവാഹിത്വം സംബന്ധിച്ചു പാർട്ടി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആ സംഘടനയാണു തീരുമാനമെടുക്കുക.

നടപടിയെക്കുറിച്ചോ അതിന് അംഗീകാരം നൽകിയെന്നതിനെക്കുറിച്ചോ ഒന്നുമറിയില്ലെന്നും അതു സംബന്ധിച്ച് ഒന്നും പറയാനില്ലെന്നും പി.കെ.ശശി മനോരമയോടു പറഞ്ഞു. കെടിഡിസി ചെയർമാൻ സ്ഥാനത്തു തുടരുന്നതായി അദ്ദേഹം അറിയിച്ചു.മണ്ണാർക്കാട് ഏരിയ കമ്മിറ്റി മരവിപ്പിച്ചു പുതിയ താൽക്കാലിക കമ്മിറ്റിയെ ഏർപ്പെടുത്തിയ ജില്ലാ നേതൃത്വത്തിന്റെ നടപടിയിൽ സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. മണ്ണാർക്കാട് ഏരിയ കമ്മിറ്റി മരവിപ്പിച്ചു പുതിയ താൽക്കാലിക കമ്മിറ്റിയെ ഏർപ്പെടുത്തിയ ജില്ലാ നേതൃത്വത്തിന്റെ നടപടിയിൽ സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. 

English Summary:

Approval for action against PK Sasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com