ADVERTISEMENT

തിരുവനന്തപുരം ∙ ലൈംഗിക ആരോപണക്കേസിൽ പ്രതി ചേർക്കപ്പെട്ട നടനും എംഎൽഎയുമായ എം. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് മഹിളാ യുവജന സംഘടനകളുടെ പ്രതിഷേധം. മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസും കുമാരപുരത്തെ മുകേഷിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയപ്പോൾ ക്ലിഫ്ഹൗസിലേക്കായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. മഹിളാ കോൺഗ്രസ് മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു. 

മുകേഷിന്റെ വസതിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകയെ പൊലീസ് പിന്നാലെ എത്തി പിടികൂടി. മഹിളാ കോൺഗ്രസ് മാർച്ചിന് മുൻപായി എത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിലും സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് സംഘർഷത്തിന് പിന്നാലെ മഹിളാ കോൺഗ്രസ് കൂടി എത്തിയതോടെ ഇരുകൂട്ടരും ഒന്നിച്ച് പ്രതിഷേധിച്ചു.  യൂത്ത് കോൺഗ്രസ് മാർച്ചിന് സംസ്ഥാന സെക്രട്ടറി രജിത് രവീന്ദ്രൻ,  ജില്ലാ സെക്രട്ടറി രേഷ്മ, വൈസ് പ്രസിഡന്റ് സെയ്താലി കായ്പ്പാടി, കഴക്കൂട്ടം നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. 

English Summary:

Massive protest in thiruvananthapuram demanding Mukesh's resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com