ADVERTISEMENT

തിരുവനന്തപുരം∙ ബിജെപിയുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസുകൾ പ്രകാരം തട്ടിപ്പിന്റെ വ്യാപ്തി 3 കോടിയിലേക്ക്. നിക്ഷേപം ലഭിക്കാനുള്ള മുന്നൂറോളം പേരിൽ 56 പേരുടെ പരാതികളിലാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മാത്രം 52 കേസുകൾ റജിസ്റ്റർ ചെയ്തു. ദിവസവും 10 വീതം കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കും.

നിലവിൽ അറുപതോളം പരാതികളിൽകൂടി കേസ് റജിസ്റ്റർ ചെയ്യാനുണ്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം, നിക്ഷേപിച്ച പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഒട്ടേറെപ്പേർ പരാതിയിൽനിന്നു പിന്മാറി. ഇന്നലെ ഫോർട്ട് സ്റ്റേഷനിൽ 10 കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പുതിയ പരാതികളൊന്നും ലഭിച്ചില്ല. ബിജെപി മുൻ സംസ്ഥാന വക്താവ് എം.എസ്.കുമാറാണ് കേസിലെ ഒന്നാം പ്രതി. കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞു. പുതിയ ഭരണസമിതിക്കായി തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചെങ്കിലും മത്സരിക്കാൻ ആരും തയാറായില്ല. ഇപ്പോൾ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണു സൊസൈറ്റി. 

English Summary:

Fifty six cases against Travancore Cooperative bank scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com