ADVERTISEMENT

തിരുവനന്തപുരം ∙ ‘അജിത്കുമാറിനെ മാറ്റിനിർത്തണമെന്നു പറയുന്ന ആളല്ല ഞാൻ. ആരെ മാറ്റിനിർത്തണം, മാറ്റിനിർത്തേണ്ട തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രിയും പാർട്ടി സംവിധാനവും ചിന്തിക്കട്ടെ’– മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അൻവർ മാധ്യമങ്ങളോടു പറഞ്ഞു. ‘സിപിഎം സംസ്ഥാന സെക്രട്ടറിക്കുകൂടി പരാതി നൽകുന്നതോടെ എന്റെ ഉത്തരവാദിത്തം തീർന്നു. അന്വേഷണ ഏജൻസിയുമായി സഹകരിക്കുകയാണ് ഇനിയുള്ള ഉത്തരവാദിത്തം.’

അജിത്കുമാർ പദവിയിൽ തുടരുമ്പോൾ സത്യസന്ധമായ അന്വേഷണം സാധ്യമാകുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നായിരുന്നു പ്രതികരണം. ആരോപണങ്ങളുന്നയിച്ചതിനു പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന ചോദ്യത്തിനു മറുപടിയിങ്ങനെ – ‘എന്റെ പിന്നിൽ സർവശക്തനായ ദൈവം മാത്രമാണുള്ളത്.’

അൻവറിനെ വിലക്കി ചീഫ് മാർഷൽ

മുഖ്യമന്ത്രിയെ കണ്ടശേഷം എംഎൽഎ ഹോസ്റ്റൽ അങ്കണത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിച്ച അൻവറിനെ നിയമസഭയിലെ ചീഫ് മാർഷൽ വിലക്കി. അവിടെനിന്നു മാറിനിൽക്കണമെന്നു ചെവിയിൽ പറയുകയായിരുന്നു. അൻവർ സംസാരം തുടർന്നപ്പോൾ ‘മാറിയേ തീരൂ’ എന്നു വീണ്ടും അറിയിച്ചു. ഇതോടെ സംസാരം നിർത്തി മടങ്ങുകയും ചെയ്തു.

English Summary:

PV Anwar says his responsibility is over when file complaint with party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com