ADVERTISEMENT

കണ്ണൂർ ∙ സഹകരണ സ്ഥാപനങ്ങളിൽനിന്ന് പാർട്ടി അംഗങ്ങളുടെ പേരിൽ ബെനാമി വായ്പയെടുത്തു തിരിച്ചടയ്ക്കാതെ പ്രാദേശിക നേതൃത്വം അണികളെ കടക്കെണിയിൽ അകപ്പെടുത്തുന്നതായി സിപിഎമ്മിൽ ആക്ഷേപം. വായ്പ തിരിച്ചടപ്പിക്കാൻ ഉന്നത നേതൃത്വം ഇടപെട്ടില്ലെങ്കിൽ മറ്റൊരു കരുവന്നൂർ മോഡൽ തട്ടിപ്പിനു സമാധാനം പറയേണ്ടി വരുമെന്നാണ് അണികളുടെ മുന്നറിയിപ്പ്. 

കല്യാശ്ശേരി മേഖലയിലാണു സഹകരണ സ്ഥാപനങ്ങളുടെ മറവിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകൾ ചർച്ചയാകുന്നത്. പാർട്ടി നിയന്ത്രണത്തിലുള്ള സ്കൂളിന്റെ ബാധ്യത തീർക്കാനെന്നു പറഞ്ഞ് സിപിഎം അംഗങ്ങളുടെ പേരിൽ സഹകരണ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പ നേതാക്കൾ തിരിച്ചടയ്ക്കുന്നില്ലെന്നാണു പരാതി.

ഒരു വർഷമായി ഈ വിഷയം നിലനിൽക്കുകയാണെന്നും പരിഹരിക്കാൻ ഉന്നത നേതൃത്വം ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. രണ്ടു വർഷം മുൻപെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന് നോട്ടിസ് വന്നപ്പോഴാണ് അറിയുന്നത്. വായ്പ എടുക്കുന്ന വിവരം ബന്ധപ്പെട്ട അംഗങ്ങളെ അറിയിച്ചെങ്കിലും തിരിച്ചടയ്ക്കുന്നില്ലെന്ന വിവരം അതുവരെ ആരും അറിഞ്ഞിരുന്നില്ല. സഹകരണ മേഖലയുടെ നടത്തിപ്പു സംശുദ്ധമായിരിക്കണമെന്ന പാർട്ടി നിർദേശം നിലവിലുള്ളപ്പോഴാണ് ഇത്തരം ആക്ഷേപങ്ങൾ പ്രചരിക്കുന്നത്.

English Summary:

Party memebers who borrow money for party are trapped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com