ADVERTISEMENT

തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് ദേശീയ നേതാവുമായി തൃശൂരിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം പൂർണമായും തള്ളിക്കളയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

മുഖ്യമന്ത്രിക്കു വേണ്ടിയാണ് ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതെന്ന ആരോപണം അസംബന്ധവും കള്ളപ്രചാരവേലയുമാണെന്നു പറഞ്ഞ ഗോവിന്ദൻ, പക്ഷേ അത്തരമൊരു കൂടിക്കാഴ്ച നടന്നോ എന്ന് അറിയില്ലെന്നു പറഞ്ഞൊഴിഞ്ഞു. ഗവർണർ ആർഎസ്എസ് നേതാക്കളെ കാണുന്നുണ്ടല്ലോയെന്നും അദ്ദേഹം വാദിച്ചു. അതേസമയം, തൃശൂർ പൂരം കലക്കാൻ എഡിജിപി ഇടപെട്ടെന്ന ആരോപണം പരിശോധിക്കുമെന്നു വ്യക്തമാക്കി. 

‘തൃശൂരിൽ ആർഎസ്എസുമായി ബന്ധം ഉണ്ടാക്കിയത് കോൺഗ്രസുകാരാണ്. കോൺഗ്രസിന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 86,000 വോട്ടാണ് കുറഞ്ഞത്. എൽഡിഎഫ് പക്ഷേ 16,000 ൽ ഏറെ വോട്ട് കൂടുതൽ നേടി. ഈ കള്ളക്കളി മറച്ചുവയ്ക്കാനാണ് പ്രതിപക്ഷ നേതാവ് കഥയുമായി ഇറങ്ങിയിരിക്കുന്നത്.’– ഗോവിന്ദൻ പറഞ്ഞു. 

English Summary:

Govindan does not rule out RSS-ADGP meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com