ADVERTISEMENT

കൊല്ലം∙ യുവ എഴുത്തുകാരിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ വി.കെ. പ്രകാശിനെ പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുവദിച്ച മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.

രാവിലെ 10.30ന് സ്റ്റേഷനിൽ എത്തിയ പ്രകാശ് നടപടികൾ പൂർത്തിയാക്കി 12.30ന് പുറത്തിറങ്ങി. ഹൈക്കോടതി നിർദേശം അനുസരിച്ച് 2 പേരുടെ ജാമ്യത്തിലാണ് വിട്ടയച്ചത്. ചൊവ്വാഴ്ചയാണ് മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ പ്രകാശ് ഹാജരായത്. മൂന്നു ദിവസത്തെ മൊഴിയെടുക്കലിനു ശേഷം ജാമ്യം നൽകണമെന്നായിരുന്നു നിർദേശം. യുവ എഴുത്തുകാരിയും പ്രകാശും താമസിച്ചിരുന്ന കൊല്ലത്തെ ഹോട്ടലിൽ എത്തി പൊലീസ് തെളിവെടുത്തിരുന്നു.

2022ഏപ്രിലിൽ കൊല്ലത്തെ ഹോട്ടലിൽ കഥ പറയാൻ എത്തിയ യുവ എഴുത്തുകാരിയെ കയറിപ്പിടിച്ചെന്നാണ് കേസ്. യുവതിയുടെ രഹസ്യ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. യുവതിയെ അറിയാമെന്നും എന്നാൽ അവരോട് ലൈംഗിക അതിക്രമം നടത്തിയില്ലെന്നും കഴിഞ്ഞ ദിവസം പൊലീസിനു പ്രകാശ് മൊഴി നൽകിയിരുന്നു. ടാക്സി കൂലിയിനത്തിലാണ് തന്റെ ഡ്രൈവർ മുഖേന 10000 രൂപ യുവതിക്കു കൈമാറിയതെന്നും പറഞ്ഞിരുന്നു. യുവതിയുടെ മൊഴിയും, പ്രകാശിന്റെ മൊഴിയും മറ്റു തെളിവുകളും ഉൾപ്പെടുന്ന വിശദമായ റിപ്പോർട്ട് ഈ ആഴ്ച പ്രത്യേക അന്വേഷണ സംഘത്തിനു സമർപ്പിച്ചേക്കും. 

English Summary:

VK Prakash arrested and released on bail in sexual assault case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com