ADVERTISEMENT

കൊച്ചി∙ ബംഗ്ലദേശ് സ്വദേശിനിയെ നഗരത്തിലെത്തിച്ചു ലൈംഗിക പീഡനത്തിനിരയാക്കിയ പെൺവാണിഭ സംഘം പിടിയിൽ. ഇരുപത്തിമൂന്നുകാരിയായ പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. എളമക്കര കേന്ദ്രീകരിച്ച് സ്പായുടെ മറവിൽ പെൺവാണിഭം നടത്തിയിരുന്ന സംഘമാണു പിടിയിലായത്. റാക്കറ്റിലെ മുഖ്യ കണ്ണികളായ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ജഗിദ, എറണാകുളം കൂനമ്മാവു സ്വദേശി വിപിൻ, ബെംഗളൂരു സ്വദേശിനി സെറീന എന്നിവരാണു പിടിയിലായത്.

ബെംഗളൂരുവിൽനിന്നു കൊച്ചിയിലേക്കു കൊണ്ടുവന്ന പെൺകുട്ടിയെ ഇരുപതിലേറെ പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. പോണേക്കര മനക്കപ്പറമ്പു കേന്ദ്രീകരിച്ചായിരുന്നു  ഇവരുടെ പ്രവർത്തനം. ബെംഗളൂരുവിൽ റാക്കറ്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന സെറീനയാണ് യുവതിയെ കൊച്ചിയിലെ ഇടപാടുകൾക്കു നേതൃത്വം നൽകിയിരുന്ന ജഗിദയ്ക്ക്‌ കൈമാറിയത്‌. കഴിഞ്ഞ ദിവസം യുവതിയെ സെറീന തിരികെ ആവശ്യപ്പെട്ടു. യുവതി സ്ഥലത്തില്ലെന്നു മനസ്സിലാക്കിയ സെറീന പെൺകുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്നു കാട്ടി  പരാതി നൽകി. തുടർന്നാണു പെൺവാണിഭ വിവരം പുറത്തായത്. 

English Summary:

Three women arrested for sex trafficking in kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com