ADVERTISEMENT

മറയൂർ ∙ ഇടുക്കി ജില്ലയുടെ അതിർത്തി പഞ്ചായത്തായ കാന്തല്ലൂരിലെ പാമ്പൻപാറയിൽ കാട്ടാനയാക്രമണത്തിൽ കർഷകനു ഗുരുതരപരുക്ക്. പാമ്പൻപാറ തെക്കേൽ വീട്ടിൽ തോമസിനാണു (കുഞ്ഞാപ്പു–73) പരുക്കേറ്റത്.

ഇന്നലെ രാവിലെ 6.30നു വീടിനു സമീപത്തെ പറമ്പിൽ കുടംപുളി ശേഖരിക്കാൻ ഭാര്യ സിസിലിക്കൊപ്പം പോയപ്പോഴാണു സംഭവം. തോമസിനെ കാട്ടാന തുമ്പിക്കൈ കൊണ്ടു കോരിയെടുത്തെന്നും വയറ്റിൽ ചവിട്ടിയെന്നും പ്രദേശവാസികൾ പറഞ്ഞു.

മറയൂരിൽ കർഷകൻ തോമസിനെ കാട്ടാന ചവിട്ടിയ സ്ഥലമാണ് ചുവന്ന വൃത്തത്തിൽ. കാട്ടാന തോമസിനെ ആക്രമിക്കാൻ വന്ന വഴിയാണ് കറുത്ത നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ചിത്രം: മനോരമ.
മറയൂരിൽ കർഷകൻ തോമസിനെ കാട്ടാന ചവിട്ടിയ സ്ഥലമാണ് ചുവന്ന വൃത്തത്തിൽ. കാട്ടാന തോമസിനെ ആക്രമിക്കാൻ വന്ന വഴിയാണ് കറുത്ത നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ചിത്രം: മനോരമ.

തോമസിനെ ചുമന്ന് റോഡിലെത്തിച്ചാണു മറയൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അവിടെനിന്ന് അടിമാലി താലൂക്കാശുപത്രിയിലേക്കും പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ഒരാഴ്ചയായി പാമ്പൻപാറയിൽ അവശനിലയിൽ തുടരുന്ന മോഴയാനയാണു തോമസിനെ ആക്രമിച്ചതെന്നു വനപാലകർ പറഞ്ഞു.  ഹൃദ്രോഗി കൂടിയായ തോമസ് അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

English Summary:

Farmer seriously injured from wild elephant attack in Kanthalloor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com