ADVERTISEMENT

മൂവാറ്റുപുഴ/ചെന്നൈ/ തലശ്ശേരി ∙ പ്രമുഖരായ 7 സിനിമ നടന്മാർക്കെതിരെ പ‍ീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെയുള്ള പോക്സോ കേസ് അന്വേഷിക്കാൻ മൂവാറ്റുപുഴയിൽ നിന്നുള്ള പൊലീസ് സംഘം ചെന്നൈയിൽ പരിശോധനകൾ നടത്തി. നടിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തത്. സിഐയും വനിത പൊലീസും ഉൾപ്പെടെയുള്ള 5 അംഗ സംഘമാണ് ചെന്നൈ കോയമ്പേടുള്ള നടിയുടെ ഫ്ലാറ്റിൽ എത്തിയത്. ഫ്ലാറ്റ് പൂട്ടിയിട്ടിരുന്നതിനാൽ അയൽവാസികളിൽ നിന്നും മറ്റും വിവരങ്ങൾ ശേഖരിച്ചു. പരാതിക്കാരിയുടേത് അടക്കമുള്ള ചിത്രങ്ങളും ഇവരെ കാണിച്ചു.

ഈ പരാതിയെക്കുറിച്ച് തനിക്ക് അറിയാമെന്നും തന്നെ നിശബ്ദയാക്കാനുള്ള ചിലരുടെ ശ്രമമാണിതെന്നുമാണു നടിയുടെ വിശദീകരണം. പൊലീസ് സംഘം ഇന്നു ചെന്നൈയിൽ നിന്നു മടങ്ങും. 16 വയസ്സുള്ളപ്പോൾ സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തു നടി ചെന്നൈയിലെ ഹോട്ടലിൽ ഒരു സംഘം ആളുകൾക്കു ലൈംഗിക ചൂഷണത്തിനായി വിട്ടു നൽകി എന്നാണ് യുവതിയുടെ പരാതി. 

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടി മുൻകൂർ ജാമ്യഹർജി നൽകി. തന്റെ പരാതിയിൽ കേസെടുത്തതിനു പിന്നാലെ ഭീഷണിയുണ്ടെന്നു ഹർജിയിൽ പറഞ്ഞു. തനിക്കെതിരെ കേസെടുക്കുമെന്ന പ്രചാരണത്തെത്തുടർന്ന് പല പൊലീസ് സ്റ്റേഷനുകളിലും വിവരാവകാശ നിയമപ്രകാരം ചോദിച്ചെങ്കിലും വിവരം ലഭിച്ചില്ല.  ഈ സാഹചര്യത്തിൽ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാൻ സാധ്യതയുണ്ടെന്ന് ആശങ്കയുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് എറണാകുളത്തെ അഡ്വ. സംഗീത് ലൂയിസ് മുഖേന നൽകിയ ഹർജിയിലെ ആവശ്യം. കേസ് ഒക്ടോബർ  മൂന്നിലേക്കു മാറ്റി.

English Summary:

POCSO Case Filed Against Actress's: Police Investigation in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com