ADVERTISEMENT

തിരുവനന്തപുരം ∙ ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എം.ആർ.അജിത്കുമാറിന്റെ രഹസ്യ കൂടിക്കാഴ്ചകളെ സിപിഐ നേതാവ് ഇ.ചന്ദ്രശേഖരൻ വിമർശിച്ചു. അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിച്ച അദ്ദേഹം അജിത്തിന്റെ കൂടിക്കാഴ്ചകൾ ഗൗരവമേറിയ പ്രശ്നമാണെന്നു ചൂണ്ടിക്കാട്ടി. ചന്ദ്രശേഖരന്റെ വാക്കുകളെ പ്രതിപക്ഷം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കൂടിക്കാഴ്ചകളെ ന്യായീകരിക്കാൻ ആരും വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ഇടതുപക്ഷ മുഖ്യമന്ത്രിയെ ആർഎസ്എസുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. ഏതെങ്കിലും പ്രദേശത്തെയോ സമുദായത്തെയോ അവഹേളിക്കാൻ സർക്കാരോ മുഖ്യമന്ത്രിയോ ശ്രമിച്ചിട്ടില്ല. വിമാനമിറങ്ങുന്ന കള്ളക്കടത്തുകാരെല്ലാം മലപ്പുറംകാരാണെന്ന് പറയാനാവില്ല. എന്നാൽ, കടത്തുന്ന പണം രാജ്യദ്രോഹത്തിനടക്കം ഉപയോഗിക്കുന്നുവെന്നു പറഞ്ഞാൽ ആർക്കെങ്കിലും നിഷേധിക്കാനാകുമോ? അതു ചൂണ്ടിക്കാട്ടിയാൽ ഒരു മതവിഭാഗത്തെ സർക്കാർ അധിക്ഷേപിച്ചുവെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് അപകടകരമാണ് – ചന്ദ്രശേഖരൻ പറഞ്ഞു. 

English Summary:

E Chandrasekharan criticied ADGP-RSS meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com