ADVERTISEMENT

തിരുവനന്തപുരം∙ അങ്കമാലി–എരുമേലി ശബരിപാതയുടെ പകുതിച്ചെലവ് വഹിക്കാൻ തയാറാണെന്നു സംസ്ഥാന സർക്കാർ 3 വർഷം മുൻപേ ഉത്തരവിറക്കുകയും കേന്ദ്രത്തിനു കത്ത് നൽകുകയും ചെയ്തിട്ടും ഇക്കാര്യത്തിൽ കേരളം മറുപടി നൽകിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം തെറ്റെന്നു രേഖകൾ. 

സംസ്ഥാനം പലതവണ കേന്ദ്ര സർക്കാരിനു കത്ത് നൽകിയിട്ടും അതിനൊന്നും പ്രതികരിക്കാതെയാണു കേരളത്തെ പഴിചാരി കേന്ദ്രസർക്കാർ തെറ്റിദ്ധാരണ പരത്തുന്നതെന്നാണു വാദം. 

∙ 2021 ജനുവരി 7: പദ്ധതിയുടെ പകുതി ചെലവ് പങ്കിടാൻ തയാറാണെന്നും അതിനു കിഫ്ബിയിൽനിന്നു പണം ലഭ്യമാക്കുമെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. 

∙ 2021 ഒക്ടോബർ 18: സംസ്ഥാനം ചെലവു പങ്കിടാമെന്നും അതു സംബന്ധിച്ച് ഉത്തരവിറക്കിയെന്നും വ്യക്തമാക്കി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കെആർഡിസിഎല്ലിനു നിർമാണച്ചുമതല നൽകണമെന്നും ഒന്നാം ഘട്ടമായി അങ്കമാലി മുതൽ രാമപുരം വരെ പാത നിർമിക്കണമെന്നും കത്തിലെ ആവശ്യം. 

∙ 2023 മാർച്ച് 23: എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ, ആദ്യത്തെ കത്ത് പരാമർശിച്ച് മുഖ്യമന്ത്രി വീണ്ടും കത്തയച്ചു. 

English Summary:

Sabari Rail project dispute documents contradict central governments stance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com