ADVERTISEMENT

അങ്കമാലി ∙ യുഡിഎഫ് ഭരിക്കുന്ന അങ്കമാലി അർബൻ സഹകരണ സംഘത്തിന്റെ സെക്രട്ടറി ബിജു ജോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യാജ വായ്പ നൽകുന്നതിന് കൂട്ടുനിൽക്കുകയും വ്യാജ രേഖ നിർമിക്കുകയും ചെയ്തെന്നാണു കേസ്. ഇത്തരം എല്ലാ രേഖകളിലും ബിജു ജോസാണ് ഒപ്പിട്ടിട്ടുള്ളത്. ഇപ്പോൾ ബിജു ജോസ് സസ്പെൻഷനിലാണ്. നേരത്തെ അറസ്റ്റിലായ സംഘം അക്കൗണ്ടന്റ് കെ.ഐ. ഷിജു ജയിലിലാണ്. 

96 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നടന്നിട്ടുള്ളത്. ദീർഘകാലമായി വായ്പ കുടിശിക ഉള്ളതിനാൽ മൂന്നു ബോർഡ് മെംബർമാരെ സഹകരണ സംഘം ജില്ലാ ജോയിന്റ് റജിസ്ട്രാർ അയോഗ്യരാക്കി. ടി.പി. ജോർജ്, എം.വി. സെബാസ്റ്റ്യൻ മാടൻ, വൈശാഖ് എസ്. ദർശൻ എന്നിവരെയാണു സഹകരണ സംഘം ചട്ടം 44 (1) (സി) പ്രകാരം അയോഗ്യരാക്കിയത്. 

ടി.പി. ജോർജിനു 2.5 കോടി രൂപയും വൈശാഖിന് 40 ലക്ഷം രൂപയും എം.വി. സെബാസ്റ്റ്യൻ മാടന് 26.5 ലക്ഷം രൂപയുമാണു വായ്പ കുടിശിക ഉള്ളത്.

English Summary:

Angamaly cooperative society secretary Biju Jose arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com