ADVERTISEMENT

കോഴിക്കോട് ∙ സൗത്ത് ബീച്ചിൽ ഇടിമിന്നലേറ്റ് മീൻപിടിത്ത തൊഴിലാളികൾ ഉൾപ്പെടെ എട്ടു പേർക്ക് പരുക്ക്. സൗത്ത് ബീച്ച് സ്വദേശികളായ ചക്കുംകടവിൽ അഷ്റഫ് (49), തലനാർ തൊടുക സലീം (45), മകൻ മുഹമ്മദ് ഹനീൻ (17), മുനാഫ് (47), എൻ.പി.സുബൈർ (48), അബ്ദുല്ലത്തീഫ് എന്ന ബിച്ചു (51), നാലകംപറമ്പ് ജംഷീർ (34), പുതിയങ്ങാടി കോയാ റോഡ് ഹാജിയാരകത്ത് ശരീഫ് (37) എന്നിവരെയാണ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഷ്റഫിനും ജംഷീറിനും തലയ്ക്കാണ് പരുക്ക്. അഷ്റഫ് തീവ്ര പരിചരണ വിഭാഗത്തിലാണ്. സുബൈറിനും മുനാഫിനും കാലിനാണ് പരുക്ക്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. പരുക്കേറ്റവരെ നാട്ടുകാർ ഉടനെ ആശുപത്രിയിലെത്തിച്ചു. തമിഴ്നാട്ടിൽ പുകയില സംസ്കരണത്തിനായി ഉപ്പുവെള്ളം നിറച്ച വലിയ പാത്രങ്ങൾ ലോറിയിൽ കയറ്റുകയായിരുന്നു അഷ്റഫും സലീമും. സൗത്ത് ബീച്ചിൽ റോഡരികിൽ കടുക്ക വിൽക്കുകയായിരുന്നു മുഹമ്മദ് ഹനീൻ. കടുക്ക വാങ്ങാനെത്തിയതായിരുന്നു ശരീഫ്. മറ്റുള്ളവർ‌ ലോറിക്കു സമീപം നിൽക്കുകയായിരുന്നു.

English Summary:

Lightning Strikes Injure Seven in Kozhikode Coastal Incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com