ADVERTISEMENT

കൊച്ചി∙ പണം ചോദിച്ച് നടൻ മുകേഷിനെ താൻ ബ്ലാക്മെയിൽ ചെയ്തെങ്കിൽ അതിന്റെ ശബ്ദ സന്ദേശം അദ്ദേഹം പുറത്തുവിടട്ടെയെന്നു പരാതിക്കാരിയായ നടി. ബ്ലാക്മെയിൽ ചെയ്തു എന്ന് ആരോപിക്കുന്നത് ഇരകളെ മാനസികമായി തളർത്താനാണ്. മോശം അനുഭവം ഉണ്ടായതിന്റെ തെളിവെല്ലാം പൊലീസിനു കൊടുത്തു. തെളിവുകൾ സൂക്ഷിച്ചുവച്ചിരുന്നതായും നടി മാധ്യമങ്ങളോടു പറഞ്ഞു. നടി പണം ആവശ്യപ്പെട്ട് ബ്ലാക്മെയിൽ ചെയ്തെന്നും അതിനു തെളിവുണ്ടെന്നും മുകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പരാതിയിൽ പറയുന്നവർക്കെതിരെ കേസെടുത്തതിൽ വളരെ അഭിമാനമുണ്ടെന്നും സർക്കാരിനോടു നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു. ‘‘സിനിമാ മേഖലയിൽ ദുരന്തം അനുഭവിച്ച സ്ത്രീകളുണ്ട്. അവർക്കു നീതി കിട്ടുമെന്ന സന്ദേശമാണു സർക്കാരിൽനിന്ന് ഉണ്ടായത്. പൊലീസ് നടപടി വേഗത്തിലായത് ആശ്വാസമായി. നീതി കിട്ടുമെന്ന ബോധ്യം ഇരകൾക്കുണ്ടായി. സ്ത്രീകൾക്കു മാത്രമല്ല പുരുഷൻമാർക്കും നീതി ലഭിക്കുന്ന സാഹചര്യം വന്നു. സത്യസന്ധരായ ജനപ്രതിനിധികളെയാണു ജനങ്ങൾക്കു വേണ്ടത്. പൊയ്മുഖങ്ങളെയല്ല. മുകേഷിൽനിന്നു മോശമായ അനുഭവം ഉണ്ടായതിനുശേഷം ഞാൻ മിണ്ടിയിട്ടില്ല. സംസാരിക്കാൻ അറപ്പായിരുന്നു. പിന്നീടു ഫോണിൽപോലും സംസാരിച്ചിട്ടില്ല. 

സെക്രട്ടേറിയറ്റിൽവച്ചാണ് ആദ്യം ദുരനുഭവം ഉണ്ടായത്. പിന്നീട് കൊച്ചിയിൽവച്ചും പാലക്കാട് വച്ചും ദുരനുഭവം ഉണ്ടായി. തെളിവെടുപ്പിൽ കാര്യങ്ങൾ വിശദീകരിക്കാൻ കഴിയും. സിനിമയിൽ മോശമായ കാര്യങ്ങൾ നടക്കുന്നതായി ജനം അറിയണം. ഭീഷണി കാര്യമാക്കുന്നില്ല. ഏതു പ്രമുഖനായാലും പ്രശ്നമില്ല. നിയമപോരാട്ടത്തിനു തയാറാണ്. സത്യം കൂടെയുണ്ടെങ്കിൽ പേടിക്കേണ്ട കാര്യമില്ല. ഏഴുപേർക്കെതിരെയും രഹസ്യമൊഴി കൊടുക്കും. സിനിമയിൽ ശുദ്ധികലാശം ഉണ്ടാകട്ടെ’’ – നടി പറഞ്ഞു. 

English Summary:

Actress Accuses Actor Mukesh of Harassment, Demands Justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com