ADVERTISEMENT

തിരുവനന്തപുരം ∙ മാധ്യമങ്ങളോട് സുരേഷ്ഗോപി ‘കലിപ്പിലാണോ’? ‘ഉന്നയിക്കുന്ന ചോദ്യത്തിന് ന്യായമില്ലെങ്കിൽ ഇനിയും കലിപ്പിലായിരിക്കു’മെന്ന് സുരേഷ്ഗോപിയുടെ മറുപടി. എംപിയെന്ന തോന്നൽ മാറി പഴയ ആക്‌ഷൻ ഹീറോ ആകുന്നുണ്ടോ? ഒരിക്കലുമില്ല, പച്ച മനുഷ്യനാണെന്ന് സുരേഷ്ഗോപി പറയുന്നു. മനോരമ ന്യൂസ് കോൺക്ലേവിലാണ് സുരേഷ് ഗോപി മനസ്സു തുറന്നത്. തൃശൂരിൽ ജയിക്കുകയാണെങ്കിൽ താമര ചിഹ്നത്തിലാകണമെന്ന നിശ്ചയദാർഢ്യം ഉണ്ടായിരുന്നതായി സുരേഷ് ഗോപി പറയുന്നു. സിനിമയിൽ അഭിനയിക്കുന്ന കാര്യം ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കും. ടൂറിസം മേഖലയിൽ നിരവധി പദ്ധതികൾ ആലോചനാ ഘട്ടത്തിലാണെന്നും കേന്ദ്ര പെട്രോളിയം–ടൂറിസം സഹമന്ത്രിയായ അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും.

∙ ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയാണ് ഓർമ വരുന്നത്. സുരേഷ് ഗോപി മാധ്യമങ്ങളോട് കലിപ്പിലാണോ?

ന്യായമില്ലാത്ത ശബ്ദവുമായി ആരും വന്നാലും ഇനിയും കലിപ്പിലായിരിക്കും. ഉന്നയിക്കുന്ന ആരോപണത്തിനു ന്യായം ഉണ്ടാകണം. ചോദിക്കുന്ന ചോദ്യത്തിനും ന്യായമുണ്ടാകണം. അത് ചോദിക്കുന്ന മുഹൂർത്തത്തിനും ന്യായം ഉണ്ടാകണം. ന്യായം വിട്ട് ഒന്നും ചെയ്യില്ല.

∙ മാധ്യമ പ്രവർത്തകരെ കാണുമ്പോൾ എംപി എന്നത് മാറി പഴയ ആക്‌ഷൻ ഹീറോ ആകുന്നുണ്ടോ?

ഒരിക്കലുമില്ല. അച്ഛനും അമ്മയും എങ്ങനെ വളർത്തിയെടുത്തോ, ഞാൻ അങ്ങനെയുള്ള മനുഷ്യനാണ്. മനുഷ്യനാകണം എന്നതാണ് വലിയ തത്വം. ഞാൻ പച്ച മനുഷ്യനാണ്. 

∙ മാധ്യമപ്രവർത്തകരും മനുഷ്യരല്ലേ?

അങ്ങനെയല്ലെന്നു പറഞ്ഞില്ലല്ലോ. മാധ്യമങ്ങളുടെ മുന്നിൽ കടന്നുകയറ്റത്തിനു ഞാൻ വന്നിട്ടില്ല. ചില മര്യാദകൾ പാലിക്കണം. നിങ്ങളുടെ ലൈൻ ഞാൻ ക്രോസ് ചെയ്തില്ല. എന്റെ ലൈനും ക്രോസ് ചെയ്യരുത്. എനിക്ക് എന്റെ അവകാശങ്ങളുണ്ട്. എന്റെ അവകാശം ധ്വംസിക്കരുത്. നിങ്ങൾ അവകാശങ്ങൾ നേടിക്കൊടുക്കാൻ പൊരുതുന്നവരല്ലേ? എന്റെ അവകാശം ധ്വംസിക്കാൻ വരുന്നതെന്തിനാണ്? ഞാനുമൊരു വ്യക്തിയാണ്.

∙ ജനപ്രതിനിധിയാണ്. ജനങ്ങളോടുള്ള കടമ മറക്കുകയാണോ?

ജനങ്ങൾക്കു മുന്നിൽ കണക്ക് പറയാൻ ഞാൻ ബാധ്യസ്ഥനാണ്. ജനങ്ങളിൽനിന്ന് നിങ്ങൾ എന്നെ വേറിട്ടു കണ്ടാൽ നിങ്ങൾ മാധ്യമങ്ങളെയും അവരിൽനിന്ന് വേറിട്ട് കാണേണ്ടിവരും.

∙ മാധ്യമപ്രവർത്തകരെ ജനങ്ങളുടെ ശബ്ദമായി കാണുന്നില്ലേ?

ഒരിക്കലുമില്ല.

∙ മാധ്യമ സ്വതന്ത്ര്യമില്ലേ?

മാധ്യമ സ്വാതന്ത്ര്യമെന്നൊന്നും പറയരുത്. ദുഃസ്വാതന്ത്ര്യം എന്നു ഞാൻ പറയും. ഞാൻ അവസ്ഥയെക്കുറിച്ചാണ് പറയുന്നത്. തമിഴിൽ ഇതിനെ ചക്കിളത്തിപോരാട്ടമെന്നാണ് പറയുന്നത്. ഇവിടെ ചോദ്യം ചോദിച്ചിട്ട്, എവിടെയാണോ കുത്തിതിരിപ്പുണ്ടാക്കാൻ കഴിയുക അവിടെപ്പോയി വിളമ്പുക.. തിരിച്ചുവന്നു വീണ്ടും ഇവിടെ ചോദിക്കും. നിങ്ങൾ എത്ര പേരോട് ഇങ്ങനെ ചോദിക്കുന്നു.

∙ എല്ലാ പക്ഷവും കേൾക്കേണ്ടതല്ലേ?

എനിക്കു ജയം ലഭിച്ചതിൽ രാഷ്ട്രീയക്കാർക്ക് അങ്കലാപ്പുണ്ടാക്കാം. മാധ്യമ പ്രവർത്തകർക്ക് ഉണ്ടാകരുത്. 

∙ ജനങ്ങൾ അറിയേണ്ട കാര്യങ്ങളല്ലേ മാധ്യമങ്ങൾ ചോദിക്കുന്നത്?

അല്ല. ആവശ്യമുള്ള കാര്യങ്ങള്‍ പൊലീസും കോടതിയും ചോദിക്കും. പത്രക്കാർക്ക് അത്തരം ചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ല. ജനത്തെ മാനിക്കും. ജനത്തെ വഴി തെറ്റിക്കുന്ന രീതിയിൽ മാധ്യമങ്ങൾ പോയാൽ അതിനെ അനുകൂലിക്കാൻ കഴിയില്ല.

∙ അമ്മ സംഘടനയിൽ വീണ്ടും സജീവമായല്ലോ?

സിനിമയിലെ എന്റെ പക്ഷം ഞാൻ 2017 മുതൽ പറയുന്നുണ്ട്. അംഗമെന്ന നിലയിലല്ല, മനുഷ്യനെന്ന നിലയിൽ പറഞ്ഞിട്ടുണ്ട്. എന്റെ നയം മാറിയിട്ടില്ല. എന്റെ രാഷ്ട്രീയം അതിന് തടസ്സമായിട്ടില്ല. മേക്കപ്പിടുന്നവരെ കുറിച്ച് പറയുമ്പോൾ, പിന്തുണയ്ക്കുമ്പോൾ രാഷ്ട്രീയം നോക്കിയിട്ടില്ല. സൈലന്റ് വാലി പ്രക്ഷോഭത്തിൽ ‘പ്രിയപ്പെട്ട അമ്മയ്ക്ക്’ എന്നു പറഞ്ഞ് ഇന്ദിരാഗാന്ധിക്ക് കത്തെഴുതിയിട്ടുണ്ട്. നാഷനൽ പാർക്കായി പ്രഖ്യാപിക്കാനായിരുന്നു കത്ത്. പിന്നീട് നാഷനൽ പാർക്കായി പ്രഖ്യാപിച്ചു. എന്റെ സുഹൃത്തുക്കളാണ് കോളജിൽ സൈലന്റ് വാലി പ്രക്ഷോഭം നയിച്ചത്.

∙ കാരുണ്യ പ്രവർത്തനം വിജയത്തെ എത്രത്തോളം സഹായിച്ചിട്ടുണ്ട്? 

കാരുണ്യ പ്രവർത്തനത്തെ തിരഞ്ഞെടുപ്പു വിജയവുമായി ബന്ധപ്പെടുത്തരുത്. മുൻപേ ഞാൻ അത് തുടങ്ങിയതാണ്. പൈസ വന്നു തുടങ്ങിയപ്പോൾ കൂടുതൽ സഹായം ചെയ്തു. അതൊന്നും ആരോടും പറഞ്ഞിട്ടില്ല. അതിന്റെ പേരിൽ വോട്ടു തരരുതെന്നാണ് പറഞ്ഞിട്ടുള്ളത്. 

∙ താമര ചിഹ്നത്തിൽ തൃശൂരിൽ മത്സരിച്ച് ജയിക്കുമെന്ന് എങ്ങനെ വിശ്വാസമുണ്ടായി?

ജയിക്കുന്നെങ്കിൽ താമരയിൽ ജയിക്കണം എന്ന നിശ്ചയദാർഢ്യം ഉണ്ടായിരുന്നു. ആദ്യം അപ്രതീക്ഷിതമായാണ് തൃശൂരിൽ മത്സരിച്ചത്. പെട്ടെന്നു വന്ന സ്ഥാനാർഥി. ആകെ കിട്ടിയത് നാലോ അഞ്ചോ ദിവസം. ചില കുറവുകൾ പ്രചാരണത്തിലുണ്ടായി. പക്ഷേ വോട്ടുകൾ വർധിച്ചു. അതു വലിയ ഇന്ധനമായി. 2019 മുതൽ സിനിമയും ചെയ്യുന്നുണ്ട്. ഇപ്പോഴും രാഷ്ട്രീയക്കാരനേയല്ല ഞാൻ.

∙ സിനിമയും മന്ത്രിപദവിയും എങ്ങനെ കൊണ്ടുപോകും?

സിനിമയിൽ അഭിനയിക്കാൻ കഴിയുമോ എന്ന കാര്യം എന്റെ നേതാക്കൾ തീരുമാനിക്കും. അതിനുള്ള വഴി എന്റെ നേതാക്കൾ പറയും. അക്കാര്യമെല്ലാം അവർ തീരുമാനിക്കും. ആവശ്യമുള്ള സിനിമകളേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ. അതിനനുസരിച്ച് ഷെഡ്യൂൾ പ്ലാൻ ചെയ്യും. അങ്ങനെ കഴിയുമെന്ന് കരുതുന്നു. അവസാന ശ്വാസംവരെ അഴിമതിക്കാരനാകരുത്. സിനിമ വരുമാന മാർഗമാണ്. എനിക്കും മക്കളുണ്ട്. 

∙ ടൂറിസം മേഖലയിൽ എന്തൊക്കെ പദ്ധതികളാണ് മനസ്സിൽ?

ടൂറിസം മേഖലയുടെ പ്രതാപം വീണ്ടെടുക്കണം. പുതിയ മോഡലുകൾ വികസിപ്പിക്കുന്നു. കേരളത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തണം.

manorama-news-conclave10
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ചിത്രം: മനോരമ
manorama-news-conclave8
മനോരമ ന്യൂസ് കോൺക്ലേവിൽ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
manorama-news-conclave4
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർക്കൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
manorama-news-conclave9
മനോരമ ന്യൂസ് കോൺക്ലേവിൽ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
manorama-news-conclave7
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിനൊപ്പം
manorama-news-conclave5
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
manorama-news-conclave2
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിനൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
manorama-news-conclave3
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർക്കൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
manorama-news-conclave1
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർക്കൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
conclave-final7jpg
മനോരമ ന്യൂസ് കോൺക്ലേവിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ‌ ജയന്ത് മാമ്മൻ മാത്യു എന്നിവർ കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, പി.സി.വിഷ്ണുനാഥ് എന്നിവരുമായി സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
conclave-final6jpg
മനോരമ ന്യൂസ് കോൺക്ലേവിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ‌ ജയന്ത് മാമ്മൻ മാത്യു എന്നിവർ മന്ത്രി പി.രാജീവുമായി സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
conclave-final4
മനോരമ ന്യൂസ് കോൺക്ലേവിൽ സ്പീക്കർ എ.എൻ. ഷംസീർ സംസാരിക്കുന്നു.
conclave-final8jpg
മനോരമ ന്യൂസ് കോൺക്ലേവിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ചീഫ് സെക്രട്ടറി വി. വേണുവും നിയുക്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമായി സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
conclave-final5jpg
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്.
conclave-final2
മനോരമ ന്യൂസ് കോൺക്ലേവിൽ നിന്ന്
conclave-final1
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ‌ ജയന്ത് മാമ്മൻ മാത്യു എന്നിവർ ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരനുമായി സംസാരിക്കുന്നു. ചിത്രം: മനോരമ
conclave26
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്.
conclave21
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവർ മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ. ചിത്രം: മനോരമ
conclave22
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
conclave25
മനോരമ ഒാൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മറിയം മാമൻ മാത്യുവിനൊപ്പം യുകെയിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ ചിത്രം: മനോരമ
conclave23
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്.
conclave16
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
conclave14
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി ദിവ്യ പ്രഭയെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
conclave13
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടൻ അസീസ് നെടുമങ്ങാടിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
conclave10
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
conclave19
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടൻ ഹൃദു ഹരൂണിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
conclave15
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടിമാരായ ദിവ്യപ്രഭ, ഛായ കദം, കനി കുസൃതി എന്നിവർ മനോരമ ഒാൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മറിയം മാമൻ മാത്യുവിനൊപ്പം മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ. ചിത്രം: മനോരമ
conclave9
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി ഛായ കദം മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മൻ മാത്യു, മനോരമ ഒാൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മറിയം മാമൻ മാത്യു എന്നിവർക്കൊപ്പം മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ. ചിത്രം: മനോരമ
conclave20
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി ഛായ കദമിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
conclave11
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
conclave12
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി കനി കുസൃതിയെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
conclave17
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
conclave7
മനോരമ ന്യൂസ് കോൺക്ലേവിന് എത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സ്വീകരിക്കുന്ന മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവും. ചിത്രം: മനോരമ
conclave4
മനോരമ ന്യൂസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു ഉപഹാരം നൽകുന്നു. ചിത്രം: മനോരമ
conclave8
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു തുടങ്ങിയവർ ചിത്രം: മനോരമ
rajnath-singh-1
മനോരമ ന്യൂസ് കോൺക്ലേവിന് എത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചിത്രം: മനോരമ
conclave6
മനോരമ ന്യൂസ് കോൺക്ലേവിന് എത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സ്വീകരിക്കുന്ന മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവും. ചിത്രം: മനോരമ
conclave5
മനോരമ ന്യൂസ് കോൺക്ലേവിിന്റെ സദസ്സിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും സംഭാഷണത്തിൽ. ചിത്രം: മനോരമ
conclave3
മനോരമ ന്യൂസ് കോൺക്ലേവ് 2024ൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംസാരിക്കുന്നു.
conclave1
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്. മുൻനിരയിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു തുടങ്ങിയവർ.
conclave-2024
മനോരമ ന്യൂസ് കോൺക്ലേവ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മൻ മാത്യു സമീപം.
conclave2
മനോരമ ന്യൂസ് കോൺക്ലേവ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മൻ മാത്യു സമീപം.
change-makers-manorama-news-conclave-2024
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്. മുൻനിരയിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു തുടങ്ങിയവർ.
rajnath-singh
മനോരമ ന്യൂസ് കോൺക്ലേവ് 2024ൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംസാരിക്കുന്നു.
manorama-news-conclave10
manorama-news-conclave8
manorama-news-conclave4
manorama-news-conclave9
manorama-news-conclave7
manorama-news-conclave5
manorama-news-conclave2
manorama-news-conclave3
manorama-news-conclave1
conclave-final7jpg
conclave-final6jpg
conclave-final4
conclave-final8jpg
conclave-final5jpg
conclave-final2
conclave-final1
conclave26
conclave21
conclave22
conclave25
conclave23
conclave16
conclave14
conclave13
conclave10
conclave19
conclave15
conclave9
conclave20
conclave11
conclave12
conclave17
conclave7
conclave4
conclave8
rajnath-singh-1
conclave6
conclave5
conclave3
conclave1
conclave-2024
conclave2
change-makers-manorama-news-conclave-2024
rajnath-singh

∙ പെട്രോളിയം മന്ത്രാലയത്തിന്റെ സഹമന്ത്രി സ്ഥാനം ലഭിച്ചപ്പോൾ തുടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു?

കഴിവനുസരിച്ചാണ് കേന്ദ്രത്തിൽ മന്ത്രിമാരെ നിയമിച്ചത്. എന്റെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചായിരിക്കും എന്നെ പെട്രോളിയം മന്ത്രാലയത്തിൽ നിയമിച്ചത്. കേരളത്തിന്റെ ടൂറിസം സാധ്യതകളും കേന്ദ്രം കണക്കിലെടുത്തു. പെട്രോള്‍ സ്റ്റേഷനുകളെ ടൂറിസം രംഗത്ത് ഉപയോഗിക്കാൻ കഴിയും. സംസ്ഥാനത്തിന്റെ സഹകരണത്തോടെ അത് നടപ്പിലാക്കാനാണ് പദ്ധതി.

∙ തൃശൂരിലെ ജയം താൽക്കാലിക പ്രതിഭാസമാണെന്നാണ് രാഷ്ട്രീയ എതിരാളികളുടെ വിമർശനം?

അത് അവരുടെ അവകാശം. പക്ഷേ, ജനങ്ങളെ വില കുറച്ചു കാണരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com