ADVERTISEMENT

കോഴിക്കോട്∙ എഡിജിപിയും ആർഎസ്എസ് നേതാവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് തൃശൂർ പൂരം കലക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പൂരത്തിന്റെ തറവില ഉയർത്തിയതായിരുന്നു ആദ്യ നീക്കം. സുരേഷ് ഗോപി സേവാഭാരതി ആംബുലൻസിൽ പൂരസ്ഥലത്തേക്ക് എത്തി. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.   

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാർ ഏജന്റാണെന്നും മുരളീധരൻ‌ ആരോപിച്ചു. യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ സംഘപരിവാർകാർക്ക് വാതിൽ തുറന്നുകൊടുത്ത ആളാണ് ഗവർണർ. അതേസമയം, ഗവർണറെ പുകഴ്ത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനെ മുരളീധരൻ തള്ളി. തിരുവഞ്ചൂർ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ്. കോൺഗ്രസിന് ആ നിലപാടില്ല. കോൺഗ്രസിൽ കാസ്റ്റിങ് കൗച്ച് ഇല്ല. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആൾ ആണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

English Summary:

Congress Alleges RSS Conspiracy Behind Thrissur Pooram Unrest, Targets Kerala Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com