ADVERTISEMENT

കൽപ്പറ്റ∙ നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. നേപ്പാൾ സ്വദേശികളായ മഞ്ജു സൗദ് (34), അമർ ബാദുർ സൗദ് (45), റോഷൻ സൗദ് (20) എന്നിവരെയാണു കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം‌‌. കൽപ്പറ്റ പള്ളിതാഴെ എന്ന സ്ഥലത്തെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ കുഞ്ഞിനെയാണ് ഇവർ കൊലപ്പെടുത്തിയത്. യുവതി ഏഴുമാസം ഗർഭിണിയായിരുന്നു. 

ആൺ സുഹൃത്ത് റോഷനും റോഷന്റെ അമ്മയായ മഞ്ജു സൗദും യുവതിക്ക് ഗർഭഛിദ്രം നടത്തുന്നതിനായി മരുന്നുകൾ നൽകി. രണ്ട് ദിവസങ്ങൾക്കു ശേഷം യുവതി ശുചിമുറിയിൽ വച്ച് പ്രസവിച്ചു. കുഞ്ഞിനെ റോഷന്റെ അമ്മ കൊലപ്പെടുത്തി.  മരണം ഉറപ്പാക്കിയ ശേഷം തുണിയിൽ കെട്ടിപ്പൊതിഞ്ഞ് വൈത്തിരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. റോഷന്റെ അച്ഛനായ അമർ ഇതിന് കൂട്ടുനിന്നു. നേപ്പാളിലെ സെമിൻപൂൾ സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് കുറ്റകൃത്യം തെളിഞ്ഞത്. പ്രതികൾ കുറ്റം സമ്മതിച്ചു. 

സംഭവത്തിനുശേഷം നേപ്പാളിലേക്ക് പോയ യുവതി കഴിഞ്ഞ ദിവസം തിരിച്ചെത്തി കൽപ്പറ്റ പൊലീസിൽ പരാതി നൽകി. കൂടുതൽ അന്വേഷണവും മൃതദേഹത്തിന് വേണ്ടിയുള്ള തിരച്ചിലും പൊലീസ് നടത്തിവരികയാണ്.

English Summary:

Nepali Woman Accuses Husband's Family of Newborn's Death in Kalpaatta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com