ADVERTISEMENT

കോട്ടയം∙ പിണറായി വിജയനെന്ന കള്ളനാണയത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നന്നായി ഹോംവർക്ക് ചെയ്താണ് കേസുമായി മുന്നോട്ടുപോകുന്നതെന്നും ബിജെപി നേതാവ് ഷോൺ ജോർജ്. മാസപ്പടി കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കേസ് ഫയൽ ചെയ്തതെന്നും ഷോൺ ജോർജ് മാധ്യമങ്ങളോടു പറഞ്ഞു. 

‘‘എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെടുമ്പോൾത്തന്നെ ശുഭ പ്രതീക്ഷയായിരുന്നു. പിണറായി വിജയൻ എന്ന കള്ളനാണയത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. വീണാ വിജയൻ ഒരു ഫാക്ടർ അല്ല. വീണയുടേത് ഒരു കറക്കുകമ്പനിയാണ്. മുഖ്യമന്ത്രിയുടെ മകൾ, റിയാസിന്റെ ഭാര്യ എന്നീ നിലയിൽ ആണ് പണമിടപാട് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയിലേക്ക് അടക്കം അന്വേഷണം വരും. സിപിഎം–ബിജെപി ബന്ധം എന്ന പ്രചാരണത്തിനുകൂടിയുള്ള മറുപടിയാണിത്. രണ്ടും തമ്മിൽ ബന്ധമൊന്നുമില്ലെന്നു ഇപ്പോൾ മനസ്സിലായില്ലേ. മുഖ്യമന്ത്രിക്ക് ഇപ്പോൾ പഴയ ഇരട്ടച്ചങ്ക് ഇല്ല’’ – ഷോൺ ജോർജ് പറഞ്ഞു.

English Summary:

Kerala politics Shone George accusations against Veena Vijayan heat up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com