ADVERTISEMENT

സിയാറ്റിൽ (യുഎസ്) ∙ ഭൂമിയുടെ ബഹിരാകാശചിത്രമെടുത്തു പ്രശസ്തനായ വില്യം ആൻഡേഴ്സ് വിമാനാപകടത്തിൽ മരിച്ചു. 1968ലെ നാസയുടെ അപ്പോളോ 8 ചാന്ദ്രദൗത്യത്തിലെ 3 ബഹിരാകാശസഞ്ചാരികളിലൊരാളായിരുന്ന ആൻഡേഴ്സ് തൊണ്ണൂറാം വയസ്സിൽ ഒറ്റയ്ക്കു ചെറുവിമാനം പറത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സിയാറ്റിലിനു വടക്കുള്ള സാൻ ഹ്വാൻ ദ്വീപസമൂഹമേഖലയിലാണ് വിമാനം തകർന്നുവീണത്.

ചന്ദ്രനെ ചുറ്റുന്ന അപ്പോളോ 8 പേടകത്തിലിരുന്നു നോക്കിയപ്പോൾ, നീലയും വെളുപ്പും നിറമെഴുതിയ പളുങ്കുഗോട്ടിയായി തെളിഞ്ഞുവന്ന ഭൂമിയുടെ ദൃശ്യമാണ് അതേ നിറക്കൂട്ടിൽ ആൻഡേഴ്സ് ക്യാമറയിൽ പകർത്തിയത്. ഗർത്തങ്ങൾ നിറഞ്ഞ ചന്ദ്രന്റെ പരുക്കൻ പ്രതലത്തിനപ്പുറം കണ്ണിനു കുളിർമയേകിയ ഭൂമിയുടെ ആ മനോഹരകാഴ്ച ഏറെ പ്രശസ്തമായി. ബഹിരാകാശത്തുനിന്നുളള ഭൂമിയുടെ ആദ്യത്തെ കളർ ഫോട്ടോയും ഇതാണ്. അപ്പോളോ 11 ദൗത്യത്തിലാണ് മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയത്.

English Summary:

William Anders died in plane crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com