ADVERTISEMENT

കീവ് ∙ ഒഖ്മദിത് കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. മിസൈൽ നേരിട്ടു പതിച്ചാണ് ആശുപത്രിയുടെ 4 കെട്ടിടങ്ങൾ തകർന്നതെന്ന് യുഎൻ മനുഷ്യാവകാശ നിരീക്ഷണ സംഘം അറിയിച്ചു. യുക്രെയ്നിന്റെ മിസൈൽവേധ റോക്കറ്റ് ദിശതെറ്റി പതിച്ചാണ് ആശുപത്രി തകർന്നതെന്നായിരുന്നു റഷ്യയുടെ അവകാശവാദം. തിങ്കളാഴ്ചയാണ് കുട്ടികളുടെ ആശുപത്രിക്കു നേരെ മിസൈൽ ആക്രമണമുണ്ടായത്. അന്നുതന്നെ കീവിലെ ഒരു താമസകേന്ദ്രത്തിനു നേരെ നടന്ന മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. 

ഇതേസമയം, ഡോണെറ്റ്സ്ക് മേഖലയിൽ റഷ്യ മുന്നേറ്റം തുടരുകയാണ്. യസ്നോബ്രോഡിവ്ക ഗ്രാമം പിടിച്ചതായി റഷ്യ അവകാശപ്പെട്ടു.

English Summary:

Russia attack in children hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com