ADVERTISEMENT

പനജി (ഗോവ) ∙ അന്റാർട്ടിക്കയിലെ അഡെലി പെൻഗ്വിനുകളും പ്ലാസ്റ്റിക്കിന്റെ പിടിയിലായി. ഇവയുടെ ശരീരത്തിൽ പ്ലാസ്റ്റിക് സൂക്ഷ്മകണങ്ങളുടെ (മൈക്രോ പ്ലാസ്റ്റിക്) സാന്നിധ്യം കണ്ടെത്തി. സിഎസ്ഐആർ–നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി അടക്കമുള്ള സ്ഥാപനങ്ങളിലെ ഗവേഷകർ ചേർന്നു നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.

‘സയൻസ് ഓഫ് ദ് ടോട്ടൽ എൻവയൺമെന്റ്’ ജേണലിൽ കഴിഞ്ഞയാഴ്ചയാണു പഠനം പ്രസിദ്ധീകരിച്ചത്. അന്റാർട്ടിക്കയിലെ ആവാസവ്യവസ്ഥയിലും മൈക്രോപ്ലാസ്റ്റിക്കുകൾ വലിയ വെല്ലുവിളിയായി മാറുന്നുവെന്നു പഠനം സൂചിപ്പിക്കുന്നു. മറ്റു പെൻഗ്വിൻ ഇനങ്ങളെയും ഇതു ബാധിക്കുന്നതായി മുൻ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.

English Summary:

Microplastics in Antarctica

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com