ADVERTISEMENT

ജക്കാർത്ത∙ സ്ഥാനമേറ്റ ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനത്തിനു ജക്കാർത്തയിൽ തുടക്കമിട്ട ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആവേശോജ്വലമായ സ്വീകരണം. പ്രത്യേക വിമാനത്തിൽ തലസ്ഥാന നഗരത്തിലിറങ്ങിയ മാർപാപ്പയെ ഇന്തൊനീഷ്യൻ പരമ്പരാഗത വേഷം ധരിച്ച കുട്ടികൾ പൂക്കൾ നൽകി സ്വീകരിച്ചു. കാറിൽ വത്തിക്കാൻ എംബസിയിലേക്കുള്ള യാത്രയിലുടനീളം റോഡരികിൽ കാത്തുനിന്ന ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു. ആദ്യദിനം വിശ്രമമാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇന്തൊനീഷ്യയിലെ അഭയാർഥികളുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി.

ശ്രീലങ്ക, സൊമാലിയ, മ്യാൻമർ അഭയാർഥികളുടെ പ്രതിനിധികളാണ് കാണാനെത്തിയത്. ഇന്നു രാഷ്ട്രീയ നേതാക്കളുമായുള്ള ചർച്ചയാണ് ആദ്യ ഔദ്യോഗിക പരിപാടി. ദക്ഷിണകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ മുസ്‌ലിംപള്ളിയായ ഇസ്തിഖ്‌ലാൽ മോസ്കിലെ മതപണ്ഡിതരുമായി കൂടിക്കാഴ്ചയുമുണ്ട്. 12 ദിവസം നീളുന്ന സന്ദർശനത്തിൽ ഇന്തൊനീഷ്യ, കിഴക്കൻ ടിമോർ, സിംഗപ്പൂർ, പാപുവ ന്യൂഗിനി എന്നീ രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് മാർപാപ്പ ആഹ്വാനം ചെയ്യും. 

English Summary:

Pope Francis receives an enthusiastic reception in Jakarta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com