ADVERTISEMENT

ഓസ്‌ലോ ∙ ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങൾ അത് പ്രയോഗിക്കാൻ പദ്ധതിയിടരുതെന്ന് നിഹോൻ ഹിഡാൻക്യോ പ്രസ്ഥാനത്തിനു സമാധാന നൊബേൽ പ്രഖ്യാപിച്ചുകൊണ്ട് നൊർവീജിയൻ നൊബേൽ സമിതി അധ്യക്ഷൻ വാൻ ഫ്രീഡ്നസ് പറഞ്ഞു.

‘‘ആണവായുധ ഭീഷണി ഉയർത്താൻ ഇപ്പോൾ മടിയില്ലാതായിരിക്കുന്നു. അണ്വായുധങ്ങൾ കയ്യിലുള്ളവർ അവ കൂടുതൽ നവീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നുവെന്നത് ആശങ്കാജനകമാണ്. ഈ സാഹചര്യത്തിൽ ഹിബാകുഷയ്ക്കു പങ്കുവയ്ക്കാനുള്ള വേദനാനിർഭരമായ കഥകൾ ലോകം കേൾക്കണം’’–അദ്ദേഹം പറഞ്ഞു.

അണുബോംബ് സ്ഫോടനങ്ങളെത്തുടർന്നുള്ള വർഷങ്ങളിൽ, ആണവവികിരണത്തിന്റെ ഫലമായി ശരീരമാസകലം പൊള്ളലുകളുമായി അതിജീവിച്ചവരും രക്താർബുദം പോലുള്ള ഗുരുതരരോഗങ്ങൾ ബാധിച്ചവരും ജപ്പാനിൽ വലിയ തോതിൽ സാമൂഹികവിവേചനം നേരിട്ടിരുന്നു. ഒറ്റപ്പെട്ടുപോയ അവർ തൊഴിൽരംഗത്തും വിവാഹബന്ധത്തിലും മാറ്റിനിർത്തപ്പെട്ടു. ആണവ അതിജീവിതരെ ദശകങ്ങളായി നിഹോൻ ഹിഡാൻക്യോ പ്രതിനിധാനം ചെയ്യുന്നു.

സമാധാന നൊബേൽ ജപ്പാന് രണ്ടാംവട്ടം

123 വർഷത്തെ സമാധാന നൊബേൽ ചരിത്രത്തിൽ രണ്ടാം വട്ടമാണ് ജപ്പാനിലേക്കു സമാധാന നൊബേൽ എത്തുന്നത്. 1974 ൽ ജപ്പാൻ മുൻ പ്രധാനമന്ത്രി എയ്സാക്ക് സത്തോയ്ക്ക് ആണവനിർവ്യാപന നയതന്ത്രത്തിന്റെ പേരിൽ സമ്മാനം നൽകിയിരുന്നു.

ആണവായുധ വ്യാപനത്തിനെതിരെ പ്രവർത്തിക്കുന്ന ജനീവ ആസ്ഥാനമായ യുഎൻ ഏജൻസി ‘ഇന്റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ്’ (ഐക്യാൻ) 2017ൽ സമാധാന നൊബേൽ നേടി. 

English Summary:

Nobel Committee against nuclear threats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com