സൂപ്പർതാരത്തിന്റെ മകന്റെ തോൽവിയിൽ സ്റ്റാലിൻ അപകടം മണത്തു; പൊട്ടിത്തെറി തടഞ്ഞ് നീക്കം; ലക്ഷ്യം വിജയ് മാത്രമല്ല
Mail This Article
തന്റെ പ്രതാപകാലത്ത് മക്കളെ രാഷ്ട്രീയത്തിൽ തനിക്കു തൊട്ടുതാഴെയുള്ള പദവിയിൽ നിയോഗിച്ചയാളല്ല മുത്തുവേൽ കരുണാനിധിയെന്ന മുൻ തമിഴ്നാട് മുഖ്യമന്ത്രി. എന്നാൽ, അഞ്ചു വർഷം മാത്രം രാഷ്ട്രീയപരിചയമുള്ള ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി കസേരയിൽ ഇരുത്തിയതിലൂടെ പുതിയകാലത്തിന്റെ രാഷ്ട്രീയമാണോ സ്റ്റാലിനും ഡിഎംകെയും പരീക്ഷിക്കുന്നത്? തലൈവർ തളർന്നാൽ തലയ്ക്കു മീതേ കടന്നുപോകാൻ കാത്തു നിൽക്കുന്നവരുണ്ട് എന്ന തിരിച്ചറിവാണോ ഈ മാറ്റത്തിനു പിന്നിൽ? കരുണാനിധി കുടുംബത്തിന്റെ മൂന്നാം തലമുറ നേതാവാണ് 46 വയസ്സുകാരനായ ഉദയനിധി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുൻപ്, ഡിഎംകെ യുവജനവിഭാഗം തലവനായി സംസ്ഥാനത്തു പര്യടനം നടത്തിയായിരുന്നു രാഷ്ട്രീയ അരങ്ങേറ്റം. 2021ൽ എംഎൽഎയായി, 2022 ഡിസംബറിൽ മന്ത്രിയായി. കഴിഞ്ഞമാസം ഉപമുഖ്യമന്ത്രി പദവിയിലുമെത്തി. അച്ഛനും നിലവിൽ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്റെ രാഷ്ട്രീയയാത്രയ്ക്കു