തന്റെ പ്രതാപകാലത്ത് മക്കളെ രാഷ്ട്രീയത്തിൽ തനിക്കു തൊട്ടുതാഴെയുള്ള പദവിയിൽ നിയോഗിച്ചയാളല്ല മുത്തുവേൽ കരുണാനിധിയെന്ന മുൻ തമിഴ്നാട് മുഖ്യമന്ത്രി. എന്നാൽ, അഞ്ചു വർഷം മാത്രം രാഷ്ട്രീയപരിചയമുള്ള ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി കസേരയിൽ ഇരുത്തിയതിലൂടെ പുതിയകാലത്തിന്റെ രാഷ്ട്രീയമാണോ സ്റ്റാലിനും ഡിഎംകെയും പരീക്ഷിക്കുന്നത്? തലൈവർ തളർന്നാൽ തലയ്ക്കു മീതേ കടന്നുപോകാൻ കാത്തു നിൽക്കുന്നവരുണ്ട് എന്ന തിരിച്ചറിവാണോ ഈ മാറ്റത്തിനു പിന്നിൽ? കരുണാനിധി കുടുംബത്തിന്റെ മൂന്നാം തലമുറ നേതാവാണ് 46 വയസ്സുകാരനായ ഉദയനിധി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുൻപ്, ഡിഎംകെ യുവജനവിഭാഗം തലവനായി സംസ്ഥാനത്തു പര്യടനം നടത്തിയായിരുന്നു രാഷ്ട്രീയ അരങ്ങേറ്റം. 2021ൽ എംഎൽഎയായി, 2022 ഡിസംബറിൽ മന്ത്രിയായി. കഴിഞ്ഞമാസം ഉപമുഖ്യമന്ത്രി പദവിയിലുമെത്തി. അച്ഛനും നിലവിൽ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്റെ രാഷ്ട്രീയയാത്രയ്ക്കു

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com