ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ലീഡ് ചെയ്ത 18 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് ചേലക്കര. അതേ ഇടതുമുന്നണി ബിജെപിയെക്കാൾ പിന്നിൽപോയ ഏഴു നിയമസഭാ മണ്ഡലങ്ങളുണ്ട്. അതിൽ ഒന്ന് പാലക്കാടാണ്. ഈ രണ്ടിടത്തും നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലാണ് ഇനി കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും. 1958ലെ ദേവികുളം ഉപതിരഞ്ഞെടുപ്പുതൊട്ട് പുതുപ്പള്ളിവരെ ആകെ 66 ഉപതിരഞ്ഞെടുപ്പു പോരാട്ടങ്ങൾ കേരളത്തിൽ നടന്നു. പക്ഷേ, ഈ രണ്ടു മത്സരങ്ങൾക്കു വർധിച്ച പ്രാധാന്യമുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുൻപുള്ള നിർണായക രാഷ്ട്രീയ ബലപരീക്ഷകളാണ് എന്നതുതന്നെ കാരണം. നിയമസഭാ വിധിയെഴുത്ത് എന്താകുമെന്ന സൂചന ഈ ജനവിധിയുടെ ഉള്ളടക്കത്തിലുണ്ടാകും. പാലക്കാടോ ചേലക്കരയോ ഇതുവരെ ഉപതിരഞ്ഞെടുപ്പുകൾക്കു വേദിയായിട്ടില്ല. വയനാട്ടിലേതും ആ മണ്ഡലത്തിലെ കന്നി ലോക്സഭാ ഉപതിരഞ്ഞെടുപ്പാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com