ADVERTISEMENT

ന്യൂഡൽഹി ∙ ധനക്കമ്മി നിയന്ത്രണവിധേയമെന്നു വീണ്ടും തെളിയിച്ചായിരുന്നു ബജറ്റ് അവതരണം. നടപ്പു സാമ്പത്തികവർഷം രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 5.1 ശതമാനത്തിൽ ധനക്കമ്മി നിർത്താനാണ് ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ ലക്ഷ്യമിട്ടത്. ഈ ലക്ഷ്യം ഇന്നലെ 4.9 ശതമാനമായി കുറച്ചു. മൊത്ത ചെലവും വായ്‌പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി. സാമ്പത്തിക അച്ചടക്കത്തിന്റെ സൂചിക കൂടിയാണിത്.

2023–24 ലെ ധനക്കമ്മി ജിഡിപിയുടെ 5.9 ശതമാനത്തിൽ നിർത്തണമെന്നാണ് 2023 ഫെബ്രുവരിയിലെ ബജറ്റിൽ ലക്ഷ്യമിട്ടത്. ഇത് 5.6 ശതമാനമായി കുറച്ചു. അതായത് ധനക്കമ്മി ലക്ഷ്യമിട്ടതിലും താഴെ നിർത്താനായെന്നു ചുരുക്കം.

ഇത്തവണ കൂടുതൽ പണം ചെലവഴിക്കാൻ സർക്കാരിനുമേൽ സമ്മർദമുണ്ടെങ്കിലും മെച്ചപ്പെട്ട നികുതിപിരിവ്, റിസർവ് ബാങ്കിൽ നിന്ന് ലാഭവിഹിതമായി ലഭിച്ച 2.11 ലക്ഷം കോടി രൂപ അടക്കം സർക്കാരിന് അനുകൂലഘടകങ്ങളാണ്.  കോവിഡ് കാലത്ത് ഉയർന്നുനിന്ന ധനക്കമ്മി ഘട്ടം ഘട്ടമായി കുറച്ച് 2025–26 ൽ 4.5 ശതമാനമാക്കുകയാണു കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്.

English Summary:

fiscal deficit control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com