ADVERTISEMENT

കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള ഇടിവിന്റെ ട്രെൻഡിന് ബ്രേക്കിട്ട് സ്വർണ വില വീണ്ടും മേലോട്ട്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ വില ഇന്ന് ഗ്രാമിന് 75 രൂപ ഉയർന്ന് 6,425 രൂപയിലെത്തി. 600 രൂപ വർധിച്ച് പവൻ വില 51,400 രൂപയായി.

ലൈറ്റ്‍വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 65 രൂപ കുതിച്ച് 5,320 രൂപയായി. വെള്ളിക്ക് ഗ്രാമിന് രണ്ടു രൂപ ഉയർന്ന് വില 88 രൂപയിലെത്തി.

രാജ്യാന്തര വിപണിയിലും ഉണർവ്
 

ഇന്നലെ ഔൺസിന് 2,380 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണ വില ഇപ്പോഴുള്ളത് 2,421 ഡോളറിൽ. ഈ വിലക്കുതിപ്പാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. ഒരുവേള 2,427 ഡോളർ വരെ ഉയർന്ന ശേഷമാണ് രാജ്യാന്തര വില അൽപം താഴ്ന്നത്.

Image : iStock/Ravitaliy
Image : iStock/Ravitaliy

അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറോടെ പലിശനിരക്ക് കുറച്ചുതുടങ്ങിയേക്കുമെന്ന സൂചനകൾ വീണ്ടും ഉയർന്നതാണ് സ്വർണത്തിന് കരുത്തായത്. 

പലിശനിരക്ക് കുറഞ്ഞാൽ കടപ്പത്രങ്ങൾ അനാകർഷകമാകും. ഇതോടെ, നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുകയും ഡിമാൻഡും വിലയും കൂടുകയും ചെയ്യും. അമേരിക്കയിൽ തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞത് മാന്ദ്യഭീതി കുറയാനും വഴിയൊരുക്കിയിട്ടുണ്ട്.

ഇന്നൊരു പവൻ ആഭരണത്തിന് വിലയെന്ത്?
 

മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18 ശതമാനം ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 54,995 രൂപ കൊടുത്താലായിരുന്നു ഇന്നലെ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകുമായിരുന്നത്.

gold-bride

നികുതികളും പണിക്കൂലിയുമടക്കം ഇന്ന് ഒരു പവൻ ആഭരണത്തിന് മിനിമം വില 55,650 രൂപ. ഇന്നലത്തേതിനേക്കാൾ 655 രൂപയോളം അധികം ഇന്ന് നൽകണം.

English Summary:

Jewelry Prices Spike: Gold and Silver Rates on the Rise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com