ADVERTISEMENT

തിരുവനന്തപുരം ∙ ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റസിലിയന്റ് അഗ്രി വാല്യു ചെയിൻ മോഡണൈസേഷൻ (കേര) പദ്ധതിയിൽ ഉൾപ്പെടുത്തി 30000 ഹെക്ടറിൽ റബർ തൈ നടീലിനു സഹായം നൽകാൻ തീരുമാനിച്ചതായി മന്ത്രി പി.പ്രസാദ് നിയമസഭയിൽ അറിയിച്ചു. 1360 ഹെക്ടറിൽ കാപ്പിയുടെ പുനർനടീലിനു നഴ്സറികൾക്കു സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഭാഗികമായ ക്രെഡിറ്റ് ഗാരന്റി എന്ന പേരിൽ 165 കോടി രൂപ റബർ, കാപ്പി, ഏലം എന്നിവയ്ക്കായി മാറ്റിവച്ചിട്ടുണ്ട്.

കർഷക കടാശ്വാസ കമ്മിഷൻ സർക്കാരിലേക്കു ശുപാർശ ചെയ്ത 269.81 കോടിയുടെ അപേക്ഷകളിൽ സഹകരണ സംഘം റജിസ്ട്രാറുടെ പരിശോധനയ്ക്കുശേഷം 154.70 കോടി രൂപ സഹകരണ ബാങ്കുകൾക്കു വിതരണം ചെയ്യാൻ ബാക്കിയുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതിൽ 10.03 കോടി രൂപ കാർഷിക കടാശ്വാസമായി ഈ വർഷം അനുവദിച്ചിട്ടുണ്ട്. അവശേഷിക്കുന്ന തുക വിതരണം ചെയ്യാൻ നടപടിയെടുത്തിട്ടുണ്ട്.

Image : Shutterstock/CK Camera
Image : Shutterstock/CK Camera

കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആനുകൂല്യം കർഷകർക്കു നിഷേധിച്ചിട്ടില്ലെന്നും ഫണ്ടിന്റെ അപര്യാപ്തത മൂലം യഥാസമയം നൽകാൻ കഴിയാത്തതാണു പ്രശ്നമെന്നും മന്ത്രി പറഞ്ഞു. റിട്ടയർമെന്റ് ബെനഫിറ്റ്, വിവാഹ ധനസഹായം, പ്രസവ ധനസഹായം തുടങ്ങിയവയാണു കുടിശികയുള്ളത്.

English Summary:

Kerala government announces financial assistance for rubber farmers under the KRAM project. Read about the initiative, funding details, and support for coffee and cardamom cultivation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com