ADVERTISEMENT

ഡോർട്മുണ്ട് (ജർമനി) ∙ തുടക്കത്തിൽ വിറച്ചെങ്കിലും പൊരുതി നേടിയ വിജയത്തോടെ നിലവിലെ ചാംപ്യന്മാരായ ഇറ്റലി യൂറോ കപ്പിൽ വരവറിയിച്ചു. ബി ഗ്രൂപ്പ് മത്സരത്തിൽ അൽബേനിയയ്ക്കെതിരെ ഇറ്റലിക്ക് 2–1 വിജയം. ഇറ്റലിക്കായി ഇന്റർ മിലാൻ താരങ്ങളായ അലസാന്ദ്രോ ബസ്റ്റോനി (11–ാം മിനിറ്റ്), നിക്കോൾ ബറേല (16) എന്നിവർ ഗോൾ നേടി. നദിം ബജ്റാമിയാണ് അൽബേനിയയുടെ ഏക ഗോൾ നേടിയത്. യൂറോ കപ്പിന്റെ ‍ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണ് (23–ാം സെക്കൻഡ്) ബജ്റാമി നേടിയത്. 

ആദ്യ മിനിറ്റിനുള്ളിൽ തന്നെ ഇറ്റലിയുടെ ത്രോയിൽ നിന്നു വീണു കിട്ടിയ ബോൾ ഞൊടിയിടയിൽ പോസ്റ്റിലേക്കു നദിം ബദ്റാമി തൊടുത്തു. ഗോൾ വീണതോടെ ഇറ്റലി ഉണർന്നു കളിച്ചു. കോർണറിൽ നിന്നു ലൊറൻസോ പെല്ലഗ്രിനി നീട്ടി നൽകിയ ക്രോസ് അലസാന്ദ്രോ ബസ്റ്റോനി വലയിലേക്ക് ഹെഡ് ചെയ്തു. 5 മിനിറ്റിനുശേഷം നിക്കോൾ ബറേല ഇറ്റലിക്ക് ലീഡ് നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com