ADVERTISEMENT

ഭുവനേശ്വർ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 11–ാം സീസണിൽ ആദ്യ ജയം ചെന്നൈയിൻ എഫ്സിക്ക്. ഒഡീഷ എഫ്സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ തോൽപ്പിച്ചത്. ഇന്നു നടന്ന രണ്ടാം മത്സരത്തിൽ ബെംഗളൂരു എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് ഈസ്റ്റ് ബംഗാളിനെയും തോൽപ്പിച്ചു. 25–ാം മിനിറ്റിൽ വിനീത് വെങ്കടേഷ് നേടിയ ഗോളിലാണ് ബെംഗളൂരുവിന്റെ വിജയം.

ആദ്യ മത്സരത്തിൽ 9–ാം മിനിറ്റിൽത്തന്നെ ലീഡ് നേടിയ ഒഡീഷയെ, പിന്നിൽനിന്ന് തിരിച്ചടിച്ചാണ് ചെന്നൈയിൻ വീഴ്ത്തിയത്. ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റും മുംബൈ സിറ്റി എഫ്‍സിയും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു.

9–ാം മിനിറ്റിൽ ഡിയേഗോ മൗറീഷ്യോ പെനൽറ്റിയിൽനിന്ന് നേടിയ ഗോളിൽ മുന്നിലെത്തിയ ഒഡീഷയെ, പിന്നിൽനിന്ന് തിരിച്ചടിച്ചാണ് ചെന്നൈയിൻ വീഴ്ത്തിയത്. ചെന്നൈയിനായി ഫാറൂഖ് ചൗധരി ഇരട്ടഗോൾ നേടി. 48, 51 മിനിറ്റുകളിലായിരുന്നു ഫാറൂഖ് ചൗധരിയുടെ ഗോളുകൾ. ചെന്നൈയിന്റെ മൂന്നാം ഗോൾ 69–ാം മിനിറ്റിൽ ഡാനിയേൽ ചീമ ചുക്‌വു നേടി. ഒഡീഷയുടെ രണ്ടാം ഗോൾ ഇൻജറി ടൈമിൽ റോയ് കൃഷ്ണ നേടി.

English Summary:

Odisha FC Vs Chennaiyin FC, Bengaluru FC Vs East Bengal FC, ISL 2024-25 Matches- Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com