ADVERTISEMENT

ജൂലൈ 12. ലോകം ആകാംക്ഷയോടെ കാത്തിരുന്ന ദിവസമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ വിവാഹം നടക്കുന്ന ദിവസം. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ അനന്ത് അംബാനിയുടെയും വിവാഹം മുംബൈ ബാന്ദ്ര–ബിർള കോംപ്ലക്സിലെ ജിയോ കൺവെൻഷനിൽ അത്യാർഭാഡപൂർവം നടക്കുമ്പോൾ ഈ വിവാഹത്തിനു ചെലവായ കോടികളെ കുറിച്ചുള്ള ചർച്ചയും സജീവമാണ്. 

അംബാനി കുടുംബത്തിനുള്ള സമ്പത്തിന്റെ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് ഈ വിവാഹത്തിനു ചിലവഴിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരമ്പരാഗത ഇന്ത്യൻ കുടുംബം തങ്ങളുടെ സമ്പത്തിന്റെ ഭൂരിഭാഗവും വിവാഹത്തിന്റെ ആർഭാടത്തിനായി ചെലവഴിക്കുമ്പോഴാണ് സമ്പത്തിന്റെ 0.5 ശതമാനം മാത്രം വിവാഹത്തിനായി ചെലവഴിച്ച് അംബാനികുടുംബം ‘മാതൃകയാകുന്നത്’. 5000 കോടി രൂപയാണ് വിവാഹ ആഘോഷങ്ങളുടെ മൊത്തം ചെലവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് അംബാനി കുടുംബത്തിന്റെ സമ്പാദ്യത്തിന്റെ 0.5 ശതമാനം മാത്രം. 

Reliance Industries Chairman Mukesh Ambani with daughter Isha Ambani and others during a pre-wedding ceremony ahead of the wedding of his son Anant Ambani and Radhika Merchant (PTI Photo/Kunal Patil)
മകൾ ഇഷ അംബാനിക്കും കൊച്ചുമക്കൾക്കും ഒപ്പം മുകേഷ് അംബാനി∙ ചിത്രം: പിടിഐ

ഏതാണ്ട് ഏഴു മാസം മുൻപ് ആരംഭിച്ച ആഘോഷങ്ങൾ ജൂലൈ 12 മുതൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ചടങ്ങളോടെയാണ് സമാപിക്കുന്നത്. ജൂലൈ 13 ശുഭ് ആശിർവാദ് ദിനത്തിലെ വിരുന്നിൽ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. എല്ലാ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. മുംബൈയിൽ വിവിധ പരിപാടികൾക്കായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തേക്കും. 

ജൂലൈ 14ന് മംഗൾ ഉത്സവ് ദിനത്തിൽ ബോളിവുഡ് താരനിര അണിനിരക്കും. രാഷ്ട്രീയ നേതാക്കളും അതിഥി പട്ടികയിലുണ്ട്. 15നു റിലയൻസ് ജീവനക്കാർക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. . 

English Summary:

Anant Ambani's Wedding: The Most Expensive Celebration in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com