ADVERTISEMENT

രണ്ടു സംസ്ഥാനങ്ങളുടെ തലവേദനയായിരുന്ന കാട്ടുകൊള്ളക്കാരൻ വീരപ്പൻ അതേസമയം ചിലർക്കെങ്കിലും ഹീറോയുമായിരുന്നു. വീരപ്പനെ പിടിക്കാൻ സർക്കാരുകൾ ചെലവാക്കിയത് കോടിക്കണക്കിനു രൂപയാണ്. ഒരുകാലത്ത് വീരപ്പന്റെ വിഹാരകേന്ദ്രമായിരുന്ന, കർണാടകയിലെ ചാമരാജനഗർ ജില്ലയിലുള്ള ഗോപിനാഥം എന്ന ഗ്രാമം കേന്ദ്രമാക്കി കാവേരി വന്യജീവി സംരക്ഷണമേഖലയിൽ പൊതുജനങ്ങൾക്കായി ഒരു സഫാരി ഒരുങ്ങുകയാണ്.

നിലവിൽ, ഈ സ്ഥലത്ത് 'ഗോപിനാഥം മിസ്റ്ററി ട്രെയില്‍സ് എന്നൊരു റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ താമസിക്കുന്നവർക്ക് ഈ പ്രദേശത്ത് യാത്ര ചെയ്യാനും കാഴ്ചകള്‍ കാണാനുമാകും. എന്നാൽ, വനംവകുപ്പിന്‍റെ പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ സാധാരണക്കാർക്ക് ഈ പ്രദേശത്ത് സഫാരി ചെയ്യാനാകും. ഇതിനായി, ഉടന്‍തന്നെ കാവേരി വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി, സഫാരി പാതയും മറ്റ് സൗകര്യങ്ങളും തുറക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യും.

Read Also : ആ ഫോട്ടോ ചതിച്ചു; വീരപ്പന് കെണിയൊരുക്കി ‘എംജിആർ മരുമകൻ’; ‘ദൃശ്യ’ത്തിലെ പൊലീസ്‌ തന്ത്രവും നുഴഞ്ഞു കയറിയ ട്രേഡറും

കർണാടക - തമിഴ്‌നാട് അതിർത്തിക്കടുത്ത്, മാലെ മഹാദേശ്വര കുന്നുകൾക്കും ഹൊഗനക്കൽ വെള്ളച്ചാട്ടത്തിനും ഇടയിലാണ് ഗോപിനാഥം സ്ഥിതി ചെയ്യുന്നത്. നേരത്തെ, ഇവിടെ വനംവകുപ്പ് സഞ്ചാരികളെ ആകർഷിക്കാനായി വനത്തിൽ കൂടാരങ്ങളും കയാക്കിങ്, മൗണ്ടൻ ബൈക്കിങ്, പക്ഷിനിരീക്ഷണം, ട്രെക്കിങ് തുടങ്ങിയ സാഹസിക പ്രവർത്തനങ്ങളും വനംവകുപ്പ് ഒരുക്കിയിരുന്നു. എന്നാല്‍ ഈ പാക്കേജ് പ്രതീക്ഷിച്ചതുപോലെ വിജയമാകാതിരുന്നതിനാല്‍ അടച്ചുപൂട്ടേണ്ടിവന്നു. പുതിയ പദ്ധതിയിൽ ഈ പ്രവർത്തനങ്ങളും ഉള്‍ക്കൊള്ളിക്കും.

Content Summary : Karnataka government is planning to turn Veerappan's den into a tourist spot.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com