ADVERTISEMENT

ഛണ്ഡീഗഡ്∙ ഹരിയാനയിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ്. ഹരിയാന തോൽവി കോൺഗ്രസ് അംഗീകരിക്കില്ലെന്ന് ജയറാം രമേശും പവൻ ഖേരയും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടിങ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും സംശയമുണ്ട്. ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും നേതാക്കൾ പറഞ്ഞു.

‘‘ഹരിയാനയിലെ ഫലങ്ങൾ തീർത്തും അപ്രതീക്ഷിതവും തികച്ചും ആശ്ചര്യകരവുമാണ്. ഇത് യാഥാർഥ്യത്തിന് എതിരാണ്. മാറ്റത്തിനു വേണ്ടിയാണ് ഹരിയാനയിലെ ജനങ്ങൾ വോട്ട് ചെയ്തത്. വോട്ടെണ്ണൽ പ്രക്രിയയിലും ഇവിഎമ്മുകളുടെ പ്രവർത്തനത്തിലും പാർട്ടിക്ക് വളരെ ഗുരുതരമായ പരാതികൾ ലഭിച്ചിട്ടുണ്ട്. ഹരിയാനയിലെ ഞങ്ങളുടെ മുതിർന്ന സഹപ്രവർത്തകരുമായി ഞങ്ങൾ സംസാരിച്ചു. വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇത് ഒരു ഏകീകൃത രൂപത്തിൽ നാളെയോ മറ്റന്നാളോ തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിൽ ഞങ്ങൾ അവതരിപ്പിക്കും. ഞങ്ങളുടെ സ്ഥാനാർഥികൾ എല്ലാം ഇതു തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തും’’– ജയറാം രമേശ് പറഞ്ഞു.

ഹരിയാനയിൽ കോൺഗ്രസ് ഇന്ന് കണ്ടത് കൃത്രിമത്വത്തിന്റെ വിജയമാണ്. ജനഹിതം അട്ടിമറിച്ചതിന്റെ വിജയമാണ് ഇത്. സുതാര്യമായ ജനാധിപത്യ പ്രക്രിയകളുടെ പരാജയമാണെന്നും ജയറാം രമേശ് പറഞ്ഞു.

English Summary:

Congress will not accept defeat in Haryana says Jairam Ramesh and Pawan Khera in press conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com