ADVERTISEMENT

ആന്ധ്രാപ്രദേശിന്റെ പുതിയ മദ്യനയം ആവേശമാക്കി മദ്യ നിർമാണക്കമ്പനികളുടെ ഓഹരികളുടെ മുന്നേറ്റം. സംസ്ഥാനത്ത് നിലവാരം കൂടിയതും ജനങ്ങൾക്ക് എത്തിപ്പിടിക്കാവുന്ന വിലയുള്ളതുമായ മദ്യം ലഭ്യമാക്കുക, മദ്യ വിതരണശാലകളുടെ സമയം പുനഃക്രമീകരിക്കുക, പുതിയ മദ്യ ഔട്ട്‍ലെറ്റുകൾ തുറക്കുക തുടങ്ങിയ നിർദേശങ്ങളുള്ളതാണ് പുതിയ മദ്യനയം.

പ്രമുഖ മദ്യക്കമ്പനിയായ യുണൈറ്റഡ് ബ്രൂവറീസിന്റെ ഓഹരി 4 ശതമാനത്തോളം ഉയർന്നു. തിലക്നഗർ ഇൻഡസ്ട്രീസ് 2.77 ശതമാനവും നേട്ടത്തിലേറി. യുണൈറ്റഡ് സ്പിരിറ്റ്സ്, റാഡികോ ഖൈതാൻ, സോം ഡിസ്റ്റിലറീസ്, ജിഎം ബ്രൂവറീസ് തുടങ്ങിയവയും 5% വരെ നേട്ടം ഇന്ന് കൈവരിച്ചു. ഒക്ടോബർ ഒന്നുമുതലാണ് പുതിയ മദ്യനയം നടപ്പാക്കുക. ഇതുപ്രകാരം 180 എംഎൽ മദ്യം 99 രൂപയ്ക്ക് ലഭിക്കും. ഓൺലൈൻ ലൈസൻസിങ് പ്രകാരം കൂടുതൽ ഔട്ട്‍ലെറ്റുകൾക്ക് അനുമതി നൽകും. 

liquor

50 ലക്ഷം രൂപ മുതൽ 85 ലക്ഷം രൂപവരെ ലൈസൻസ് ഫീസുള്ള 4 വിഭാഗങ്ങളിലായിരിക്കും ഔട്ട്‍ലെറ്റുകൾ അനുവദിക്കുക. പുറമേ പ്രീമിയം ഔട്ട്‍ലെറ്റുകളും അനുവദിക്കും. ഇവയ്ക്ക് ഫീസ് ഒരുകോടി രൂപയായിരിക്കും. 10 വർഷത്തേക്കായിരിക്കും പ്രീമിയം ലൈസൻസ് അനുവദിക്കുക. 15 ലക്ഷം രൂപയായിരിക്കും അപേക്ഷാ ഫീസ്. സംസ്ഥാനത്ത് നിലവാരമുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ലഭ്യതക്കുറവ് വ്യാജമദ്യത്തിലേക്കും മറ്റ് ലഹരികളിലേക്കും ഉപഭോക്താക്കളെ നയിക്കുന്നതിന് തടയിടുക കൂടിയാണ് പുതിയ നയത്തിലൂടെ ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ ഉന്നമിടുന്നത്.

English Summary:

Andhra Pradesh's new liquor policy boosts alcohol industry stocks. Learn how the policy impacts liquor companies and consumers starting October 1st.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com