ADVERTISEMENT

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് മത്സരാർഥിയായ അനിയൻ മിഥുനുമായി ബന്ധപ്പെട്ട ചർച്ചകള്‍ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ജീവിത ഗ്രാഫ് എന്ന വീക്‌ലി ടാസ്കിൽ മിഥുൻ പറഞ്ഞ കാര്യങ്ങളിലെ പൊരുത്തക്കേടുകളും യാഥാർഥ്യമില്ലായ്മയും ആണ് ഈ ചർച്ചകൾക്ക് വഴിവച്ചത്. ഈ അവസരത്തിൽ അവതാരകനും നടനുമായ മിഥുൻ രമേശ് പങ്കുവച്ച പോസ്റ്റ് ആണ് വൈറൽ. ‘‘എന്റെ അനിയന്റെ പേര് നിഥിൻ രമേശ് എന്നാണ്. അനിയൻ മിഥുൻ എന്റെ അനിയൻ അല്ല’’, എന്നാണ് മിഥുൻ രമേശ് കുറിച്ചിരിക്കുന്നത്. നിഥിനൊപ്പമുള്ള ഫോട്ടോയും മിഥുൻ പങ്കുവച്ചിട്ടുണ്ട്. സംവിധായകൻ ഒമർ ലുലു അടക്കം നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

mithun-comment

‘‘സത്യത്തില്‍ താങ്കൾ അനിയന്‍ മിഥുനെ ട്രോളിയതാണോ?, മിഥുന്റെ അനിയാ എന്നു വിളിക്കാമോ?’’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് മിഥുൻ പങ്കുവച്ച പോസ്റ്റിനു ലഭിക്കുന്നത്.

ബിഗ് ബോസ് ഷോയിൽ വീക്‌ലി ടാസ്‌കായി സ്വന്തം ജീവിതാനുഭവം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് അനിയൻ മിഥുന്‍ എന്ന മത്സരാർഥി ഇന്ത്യൻ ആർമിയിലെ ഒരു പാരാ കമാൻഡോയുമായി ഉണ്ടായ പ്രണയകഥ പറഞ്ഞത്. കശ്മീരില്‍ ഇന്ത്യന്‍ ആര്‍മിയിലെ പാരാ കമാൻഡോ ആയ സനയെ പരിചയപ്പെട്ടെന്നും അവർ പഞ്ചാബി ആയിരുന്നെന്നും തുടര്‍ന്ന് അവർ പ്രൊപ്പോസ് ചെയ്‌തെന്നും സ്വന്തം ഇഷ്ടം തുറന്നു പറയുന്നതിന് മുൻപ് ആ ഓഫിസർ ഒരു യുദ്ധത്തിൽ മരിച്ചു എന്നുമാണ് അനിയൻ മിഥുൻ പറഞ്ഞത്. അതേസമയം മിഥുന്റെ അവകാശവാദത്തെ ഷോയുടെ അവതാരകന്‍ മോഹന്‍ലാലും ചോദ്യം ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ മിഥുനെ നിശിതമായി വിമർശിച്ചിരുന്നു. ഇതിനെക്കുറിച്ച് ശനിയാഴ്‌ച മോഹൻലാൽ ചോദ്യമുയർത്തിയപ്പോഴും, പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്ന മിഥുൻ ഞായറാഴ്ചത്തെ എപ്പിസോഡില്‍ മോഹൻലാലിനോടും പ്രേക്ഷകരോടും മാപ്പ് പറയുകയാണുണ്ടായത്. പക്ഷേ പറഞ്ഞ കാര്യങ്ങൾ തിരുത്തുകയോ അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യാൻ മിഥുൻ തയാറായില്ല. ഇതേ തുടർന്ന് മിഥുന്റെ കായിക വിനോദത്തെക്കുറിച്ചും ചാംപ്യൻഷിപ്പിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ബിഗ് ബോസ് മിഥുനെ കൺഫഷൻ റൂമിൽ വിളിച്ച് ചോദ്യം ചെയ്തത്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com