ADVERTISEMENT

ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്ന സംഭവം ജൂൺ 21 വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിലെത്തുകയാണ്. ഇപ്പോൾ ഈ സിനിമയിലേക്ക് ബിജു മേനോൻ എത്തിയ സംഭവം പറയുകയാണ് സിനിമയുടെ സംവിധായകൻ വിഷ്ണു നാരായണും നിർമ്മാതാവ് അനൂപ് കണ്ണനും. 

 മറഡോണക്ക് ശേഷം ബിജു മേനോനുമായി ഒരു ബി​ഗ് ബജറ്റ് ചിത്രം പ്ലാൻ ചെയ്തു നിൽക്കുകയായിരുന്നു സംവിധായകൻ വിഷ്ണു നാരായൺ. എന്നാൽ കോവിഡ് വന്നതോടെ ആ സിനിമയുമായി ഉടനടി മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയായി. അപ്പോഴാണ് ചുരുങ്ങിയ ലൊക്കേഷനുകളിൽ നിന്ന് ചെയ്യാൻ കഴിയുന്ന ഒരു സിനിമ പ്ലാൻ ചെയ്യാൻ ബിജുമേനോൻ ആവശ്യപ്പെടുന്നത്.  “ആയിടക്കാണ് നടന്ന സംഭവത്തിന്റെ കഥ കേൾക്കുന്നത്. അത് കേട്ടപ്പോഴേ ഉറപ്പിച്ചു ഇതിലെ ഉണ്ണിയേട്ടൻ ബിജു മേനോന് പറ്റിയ കഥാപാത്രമായിരിക്കുമെന്ന്. അങ്ങിയനെയാണ് നിർമ്മാതാവ് അനൂപ് കണ്ണനുമായി ബിജു മേനോന്റെ എറണാകുളത്തെ ഫ്ലാറ്റിലേക്ക് കഥപറയാൻ പോകുന്നത്”. വിഷ്ണു നാരയൺ പറഞ്ഞു.

നിർമ്മാതാവ് അനൂപ് കണ്ണൻ പറയുന്നു.  “കഥകേട്ട ബിജുമേനോന് കഥയും കഥാപാത്രവും വല്ലാതെ ഇഷ്ടമായി. നമുക്ക് ചെയ്യാം എന്ന് പറഞ്ഞ് കൈ കൊടുത്ത് അവിടെ നിന്നും ഇറങ്ങി. എന്നാൽ തിരികെ കാറിൽ കയറിയ ഉടനെ ബിജു മേനോൻ കോൾ വരുന്നു. നമ്മൾ ഈ പടം രണ്ട് മാസത്തിനകം ചെയ്യും. പിന്നേ ലൊക്കേഷൻ തപ്പിയുള്ള ഓട്ടമായിരുന്നു. ഒടുവിൽ എറണാകുളത്തെ ഒരു വില്ല കമ്യൂണിറ്റിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാ​ഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. മറ്റൊരു പ്രധാന ലൊക്കേഷനായ പോലീസ് സ്റ്റേഷൻ തൃശ്ശൂർ രാമവർമ്മപുരത്താണ് ചിത്രീകരിച്ചത്.”

ഫാമിലി ഫൺ ഡ്രാമ ജോണറിൽ കഥപറയുന്ന ചിത്രത്തിൽ ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ,  സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

English Summary:

After Maradona, director Vishnu Narayan was planning a big budget film with Biju Menon. But with the arrival of covid, it was not possible to go ahead with that film immediately.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com