ADVERTISEMENT

ചെന്നൈ ∙ കൈക്കൂലി വാങ്ങുക ജീവിതതത്വമാക്കരുതെന്നും ആരെങ്കിലും കൈക്കൂലി വാങ്ങിയാൽ അവരും കുടുംബവും നശിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ‘സങ്കൽപിക്കാൻ സാധിക്കാത്തവിധത്തിൽ അഴിമതി വ്യാപിക്കുകയാണ്. പലപ്പോഴും വീട്ടിൽനിന്നാണ് അഴിമതി തുടങ്ങുന്നത്. വീട്ടുകാരുടെ സമ്മതമുണ്ടെങ്കിൽ അഴിമതിക്ക് അവസാനമുണ്ടാകില്ല’– കോടതി നിരീക്ഷിച്ചു. 

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കസ്റ്റംസ് സൂപ്രണ്ട് വി.ഗോവിന്ദസ്വാമിക്കും ഭാര്യ വി.ഗീതയ്ക്കും 4 വർഷം കഠിനതടവ് ശിക്ഷ വിധിക്കവേയാണ് കോടതിയുടെ പരാമർശങ്ങൾ. കേസിൽ ഇരുവരെയും വിചാരണക്കോടതി വിട്ടയച്ചതിനെതിരെ സിബിഐ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. 

മുൻപ്, ഇരുവരുടെയും വീടുകളിൽ സിബിഐ നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത പണവും സ്ഥാവര, ജംഗമസ്വത്തുക്കളുടെ രേഖകളും കണ്ടെടുത്തിരുന്നു. ലഭ്യമായ തെളിവുകൾ കണക്കിലെടുക്കുമ്പോൾ, കേസ് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നു ജസ്റ്റിസ് കെ.കെ.രാമകൃഷ്ണൻ നിരീക്ഷിച്ചു. ഗോവിന്ദസ്വാമിക്കു 75 ലക്ഷം രൂപയും ഭാര്യ ഗീതയ്ക്ക് 25 ലക്ഷം രൂപയുമാണ് പിഴയായി വിധിച്ചത്. ഏപ്രിൽ 10ന് മധുര ജയിൽ അധികൃതർക്കു മുന്നിൽ കീഴടങ്ങാനും ഉത്തരവിട്ടിട്ടുണ്ട്.

English Summary:

Corruption is a severe crime with devastating consequences, according to the Chennai High Court's ruling. The court sentenced a former Customs Superintendent and his wife to prison for illegal wealth accumulation, highlighting the pervasive nature of this issue.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com