ADVERTISEMENT

പെരുമ്പാവൂർ ∙ കർഷകരെ കണ്ണീരിലാഴ്ത്തി വേനൽ മഴയിലും കാറ്റിലും വാഴക്കൃഷി നശിച്ചു. കിഴക്കെ ഐമുറി പാറപ്പുറം വീട്ടിൽ സജിയുടെ 2 ഏക്കറിൽ കൃഷി ചെയ്തിരുന്ന വാഴകളാണ് നശിച്ചത്. 1400 വാഴകളിൽ 450ൽ അധികം മറിഞ്ഞു. മറ്റുളളവ മറിഞ്ഞ് വീഴാറായ നിലയിലാണ്. പകുതിയിൽ അധികവും കുലച്ചതാണ്. ഏകദേശം 4 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സജി പറഞ്ഞു. കെഎസ്ആർടിസി പെരുമ്പാവൂർ ഡിപ്പോ ഓഫിസ് ജീവനക്കാരനാണ് സജി.

നേടുങ്ങപ്ര കാരിപ്ര കെ.പി. വർഗീസ് മുടിക്കിരായിയിൽ പാട്ടത്തിനെടുത്തു നടത്തുന്ന സ്ഥലത്തെ  വാഴത്തോട്ടം വേനൽ മഴയിലും കാറ്റിലും നശിച്ച നിലയിൽ.
നേടുങ്ങപ്ര കാരിപ്ര കെ.പി. വർഗീസ് മുടിക്കിരായിയിൽ പാട്ടത്തിനെടുത്തു നടത്തുന്ന സ്ഥലത്തെ വാഴത്തോട്ടം വേനൽ മഴയിലും കാറ്റിലും നശിച്ച നിലയിൽ.

ജോലിയുടെ ഇടവേളകളിൽ ചെയ്യുന്നതാണ് വാഴ കൃഷി. കൃഷി ഓഫിസർ പരിശോധന നടത്തി.മുടിക്കരായിയിൽ നെടുങ്ങപ്ര കാരിപ്ര കെ.പി.വർഗീസ് പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന സ്ഥലത്തെ 800 വാഴകളിൽ 300ഉം നശിച്ചു. പകുതിയും കുലച്ച വാഴകളാണ്. ഒരു ഏക്കറിലാണ് കൃഷി.ഒരു ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി വർഗീസ് പറഞ്ഞു.

English Summary:

Banana crop damage in Perumbavoor, Kerala has devastated farmers due to heavy summer rains and strong winds. The losses are significant, with farmers like Saji estimating losses in the lakhs of rupees, highlighting the vulnerability of agricultural livelihoods.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com