ADVERTISEMENT

മൂന്നാർ ∙ ‘മൂന്നാറിലെ പുലിമുരുഗൻ’ പുള്ളിപുലിയെ കെണിവച്ചു കൊന്ന കേസിൽ റിമാന്റിൽ കഴിഞ്ഞ പ്രതിയെ വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങി സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.കന്നിമല ലോവർ ഡിവിഷനിൽ എ. കുമാർ (34)നെയാണ് എ.സി.എഫ്.സജീഷ്, റെയ്ഞ്ചോഫീസർ എസ്.ഹരീന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ കന്നിമലയിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി 3 ദിവസത്തേക്കാണ് ഇയാളെ കോടതി കസ്റ്റഡിയിൽ വിട്ടുനൽകിയത്.കഴിഞ്ഞ 8 നാണ് കന്നിമല ലോവർ ഡിവിഷനു സമീപമുള്ള തേയില തോട്ടത്തിൽ നാലു വയസുള്ള പുള്ളിപുലിയെ കെണിയിൽ വീണ് ചത്ത നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ 17നാണ് പ്രതിയെ പിടികൂടിയത്. ഒന്നര വർഷം മുൻപ് തന്റെ വളർത്തു പശുവിനെ പുലി കൊന്നതിന്റെ വൈര്യത്തിലാണ് ഇയാൾ തേയില തോട്ടത്തിനു സമീപം കുടുക്ക് സ്ഥാപിച്ചതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com