ADVERTISEMENT

മറയൂർ∙ കിടപ്പാടമില്ലാതെ ആയിരങ്ങൾ വലയുമ്പോഴും കോടികൾ മുടക്കിയ വീടുകൾ കാന്തല്ലൂരിൽ കാടുകയറി നശിക്കുന്നു. കർശനാട് പെരിയവയൽ, മിഷൻവയൽ തുടങ്ങിയ പ്രദേശങ്ങളിൽ നിർമാണം പൂർത്തിയായ നൂറ്റിമുപ്പതോളം വീടുകളാണ് ഇഴജന്തുക്കൾക്കും മറ്റും       താവളമായി നശിക്കുന്നത്. 2001-2006ൽ യുഡിഎഫ് ഭരണ കാലത്താണ് മൂന്നാർ പഞ്ചായത്തിലെ പിന്നാക്ക വിഭാഗക്കാരെ അധിവസിപ്പിക്കുന്നതിനായി പട്ടിക വർഗ വികസന വകുപ്പിലൂടെ പ്രദേശത്ത് സ്ഥലം വാങ്ങി വീട് നിർമിച്ചത്. എന്നാൽ നിർമാണം പൂർത്തിയാക്കി 10 വർഷം പിന്നിട്ടും ഈ വീടുകളിലേക്ക് ഉപഭോക്താക്കൾ മാത്രമെത്തിയില്ല. 

കർശനാട് പെരിയവയലിൽ തകർന്നു വീഴാറായ വീടിനു മുന്നിൽ നിൽക്കുന്ന വീട്ടമ്മ.
കർശനാട് പെരിയവയലിൽ തകർന്നു വീഴാറായ വീടിനു മുന്നിൽ നിൽക്കുന്ന വീട്ടമ്മ.

തോട്ടം മേഖലയിൽ വസിക്കുന്ന ഗുണഭോക്താക്കൾക്ക് ഇവിടത്തെ അന്തരീക്ഷത്തിൽ താമസിക്കാൻ താൽപര്യം ഇല്ലെന്നതാണ് പ്രധാന കാരണമായി പറയുന്നത്. ഇതിൽ മിക്ക വീടുകൾക്കും കുഴൽക്കിണറുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയതുമാണ്. നിലവിൽ ഈ പ്രദേശമാകെ കാടുകയറിയിരിക്കുകയാണ്. മിക്ക കെട്ടിടങ്ങളും കൃത്യമായ പരിപാലനമില്ലാതെ നശിക്കുകയുമാണ്. ഈ സ്ഥലത്തിന്റെ    ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് അർഹരായവർക്ക്     നൽകണമെന്നാണ് പൊതുപ്രവർത്തകരുടെ ആവശ്യം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com