ക്രിക്കറ്റ് പ്രേമികൾ ഐപിഎൽ ആവേശത്തിൽ. കൊൽക്കത്തയിൽ ക്രിക്കറ്റിന്റെ കാർണിവൽ ഇന്നു തുടങ്ങുമ്പോൾ തൊടുപുഴയിൽ കലയുടെ കലക്കൻ കാഴ്ചകൾ. കലോത്സവ വേദികളിൽ തെളിയുന്നത് കിരീടത്തിനായുള്ള ത്രില്ലർ പോരാട്ടം.
Mail This Article
×
ADVERTISEMENT
തൊടുപുഴ ∙ ആവേശത്തിനു തീപിടിപ്പിക്കുന്ന വെടിക്കെട്ട് ബാറ്റിങ്ങും ബോളിങ്ങുമായി ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് തുറക്കുന്ന ആവേശത്തിന്റെ അതേ ചേരുവയാണ് തൊടുപുഴ അൽ അസ്ഹർ കോളജിൽ എറണാകുളം കോളജുകൾ തുറക്കുന്നത്. എംജി സർവകലാശാലാ കലോത്സവം അവസാന ദിനങ്ങളിലേക്ക് എത്തുമ്പോൾ ഓരോ നിമിഷവും പോയിന്റുകൾ മാറിമറിയുകയാണ്.‘എംജി സർവകലാശാലാ പ്രിമിയർ ലീഗിൽ’ പോരാട്ടത്തിന് ഇറങ്ങുന്ന കോളജ് ടീമുകളിൽ കലോത്സവ കപ്പിലേക്ക് കുതിക്കുന്ന 4 ടീമുകളെ പരിചയപ്പെടാം.
മഹാരാജാസ്: മഹാരാജകീയം മഹാരാജാസ് കോളജ്, എറണാകുളം, നിലവിലെ ചാംപ്യന്മാർ മത്സരാർഥികൾ: 110 മത്സരയിനങ്ങൾ: 77 ടീം പ്ലസ്: ഗ്രൂപ്പ് ഇനങ്ങളിലെ മികവ്.
"തൊട്ടടുത്ത ക്യാംപസുകൾ മിക്ക ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പരിശീലനത്തിലാണ് എല്ലാവരും."
തെരേസിയൻ– ദ് പെൺപട സെന്റ് തെരേസാസ് കോളജ്, എറണാകുളം മത്സരാർഥികൾ: 103 മത്സരയിനങ്ങൾ: 71 ടീമിന്റെ പ്ലസ്: നൃത്ത ഇനങ്ങളിലെ മികവ്. അപ്രതീക്ഷിത ഇനങ്ങളിൽ സമ്മാനം.
"പെൺകുട്ടികൾ മാത്രമുള്ള കോളജ് ആയതിനാൽ ആൺകുട്ടികൾക്ക് മാത്രമുള്ള ഇനങ്ങളിൽ ഞങ്ങൾക്ക് ഇറങ്ങാനാകില്ല. ഈ വെല്ലുവിളിയാണ് തരണം ചെയ്യേണ്ടത്. അതിനാൽ വിവിധ തലത്തിലെ ഓഡിഷനിലൂടെയാണു മത്സരാർഥികളെ കണ്ടെത്തുന്നത്."
MG University Arts Festival** in Thodupuzha is reaching its climax with a fiercely contested "MG University Premier League" among four Ernakulam colleges. The competition’s electrifying atmosphere mirrors the excitement of the Indian Premier League, with points fluctuating until the very end.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.