ADVERTISEMENT

കാഞ്ഞങ്ങാട്∙ വിജയാരവങ്ങളുടെ ഒരു പകലിനും രാവിനും ശേഷം ഇന്നലെ പുലർച്ചെ 5നു തന്നെ ഉണർന്ന നിയുക്ത എംപി രാജ്മോഹൻ ഉണ്ണിത്താൻ ഇന്നലത്തെ ദിവസം ചെലവഴിച്ചത് റോഡ് ഷോയിലൂടെ വോട്ടർമാർക്കു നന്ദി പറയാൻ.പുലർ‍ച്ചെ 6ന് തന്നെ പടന്നക്കാട്ടുള്ള വീട്ടുമുറ്റമാകെ പ്രവർത്തകരും പ്രാദേശിക നേതാക്കളും നിറഞ്ഞിരുന്നു. പൂക്കളും പൂച്ചെണ്ടുകളും ഹാരാർപ്പണങ്ങളും.തുടർന്ന് 8ന് ചെർക്കള എടനീർ മഠത്തിലെത്തി മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതിയെ സന്ദർശിച്ച്  അവിടെ നിന്നു പ്രഭാത ഭക്ഷണം കഴിച്ച് റോഡിലേക്കിറങ്ങിയപ്പോഴേക്കും മാധ്യമ പ്രവർത്തകർ കാണാനെത്തി. രാവിലെ 10ന് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു. 

ഇടവഴികളിലും ചെറു ജംക്‌ഷനുകളിലും കാത്തിരുന്ന പ്രവർത്തകർക്കും വോട്ടർമാർക്കും കൈവീശി നിറഞ്ഞ ചിരിയോടെ കാറിൽ നിന്ന് ഉണ്ണിത്താന്റെ സ്നേഹാഭിവാദ്യം.പള്ളിക്കരയിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ ഓരോ അങ്ങാടികൾ കഴിയുമ്പോഴും വാഹനങ്ങളുടെ എണ്ണംകൂടി. പടക്കം പൊട്ടിക്കലും നാസിക് ഡോൾ വാദ്യോപകരണങ്ങളുമായി ആകെ ബഹളമയം. അടുത്തേക്ക് വന്ന പ്രവർത്തകർക്കുനേരെ കൈനീട്ടിയും നേതാക്കളെ തുറന്ന വാഹനത്തിലേക്ക് ക്ഷണിച്ചും റോ‍ഡ് ഷോ കാഞ്ഞങ്ങാട് എത്തിയപ്പോഴേക്കും ഉച്ചകഴിഞ്ഞു.സഹോദരന്റെ സഞ്ചയന ചടങ്ങുകൾക്കായി അദ്ദേഹത്തിന് കൊല്ലത്തേക്ക് പോകേണ്ടതിനാൽ യാത്രയ്ക്ക് അൽപം വേഗംകൂടി, എത്തേണ്ടിയിരുന്ന ചില സ്ഥലങ്ങൾ മനസ്സില്ലാ മനസ്സോടെ വെട്ടിക്കുറച്ചു.വൈകിട്ട് 6.40ന്റെ മാവേലി എക്സ്പ്രസിൽ പഴയങ്ങാടിയിൽ നിന്ന് അദ്ദേഹം കൊല്ലത്തേക്ക് തിരിച്ചു. ഇന്ന് വൈകിട്ടുതന്നെ അടുത്ത മാവേലി എക്സ്പ്രസിൽ അദ്ദേഹം കാസർകോട്ടേക്ക് തിരിച്ചെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com