ADVERTISEMENT

കുമരകം ∙ വിദേശ– ആഭ്യന്തര വിനോദ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം നേടി കുമരകത്തെ ഗ്രാമീണക്കാഴ്ചകൾ. നാട്ടുകാഴ്ചകൾ തേടി കൂടുതൽ സഞ്ചാരികൾ എത്തുന്നുണ്ട്. വിദേശികൾ ഏറെയും സൈക്കിളിലും സ്പീഡ് ബോട്ടിലുമാണു ഗ്രാമക്കാഴ്ചകളിലേക്ക് ഇറങ്ങുന്നത്. ഗ്രാമക്കാഴ്ച കാണാൻ വേണ്ടി മാത്രമായി ഇസ്രയേലിൽ നിന്നുള്ള 9 അംഗം സംഘം കുമരകത്ത് എത്തി. കഴിഞ്ഞ മാസം 150ലേറെ വിദേശ സഞ്ചാരികൾ ഉൾനാടൻ ജല ടൂറിസം യാത്ര നടത്തി. ഉത്തരവാദിത്ത ടൂറിസം പാക്കേജിന്റെ ഭാഗമായാണ്  ഗ്രാമീണ കാഴ്ചകളുടെ പാക്കേജ്. ഹോട്ടലുകളിലും റിസോർട്ടുകളിലും നിന്നുമുള്ള ബുക്കിങ്ങാണ് ഏറെയും. സ്വകാര്യ ഏജൻസി വഴിയും ഉൾനാടൻ ടൂറിസത്തിന് സഞ്ചാരികൾ എത്തുന്നുണ്ട്.

ഇസ്രയേൽ സംഘം കുമരകത്ത് ഉൾനാടൻ ജലയാത്രയ്ക്കായി  സ്പീഡ് ബോട്ടിൽ.
ഇസ്രയേൽ സംഘം കുമരകത്ത് ഉൾനാടൻ ജലയാത്രയ്ക്കായി സ്പീഡ് ബോട്ടിൽ.

അനുഭവം അൺലിമിറ്റഡ്
∙ പുഞ്ചക്കൃഷിയുടെ കാലമായതിനാൽ കുമരകത്തെയും പരിസര പഞ്ചായത്തുകളിലെയും പാടങ്ങളെല്ലാം പച്ച വിരിച്ചു നിൽക്കുന്നു. നൂറുകണക്കിന് ഏക്കർ പാടത്തെ പച്ചപ്പ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.
∙ തോടുവശങ്ങളിലെ ചായക്കടകളിൽനിന്ന് നാടൻ പലഹാരങ്ങളുടെ രുചി അറിഞ്ഞും ഗ്രാമീണ ജീവിതക്കാഴ്ചകൾ കണ്ടും സഞ്ചാരികൾ മനം നിറയ്ക്കുന്നു.
∙ തെങ്ങിൽ നിന്നു കള്ളു ചെത്തുന്നതു കാണാം. കൃഷിയിടങ്ങളിൽ അധ്വാനത്തിന്റെ പരമ്പരാഗത രീതിയും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ആധുനിക രീതിയും കണ്ടു മനസ്സിലാക്കാം. തെങ്ങിൻ തോപ്പിൽ നിന്നു മധുരമുള്ള കരിക്കിൻവെള്ളവും ഇളംതേങ്ങയും ആസ്വദിക്കാം.

English Summary:

Kumarakom's rural tourism is booming, attracting both domestic and international visitors. The rise in popularity is driven by unique experiences like cycling through idyllic villages and exploring backwaters via speedboat.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com