ADVERTISEMENT

കോട്ടയം ∙ ആരുടേതെന്നു തിരിച്ചറിയാനാകാതെ ‌ഒരു അസ്ഥികൂടം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലായിട്ട് എട്ടുമാസം. അസ്ഥികൂടത്തിന്റെ ഡിഎൻഎ ഫലം വൈകുന്നതാണു കാരണം.മോർച്ചറിയിൽ കൂടുതൽ മൃതദേഹങ്ങൾ വന്നതോടെ അസ്ഥികൂടം മാറ്റണമെന്നു മെഡിക്കൽ കോളജ് അധികൃതർ മണർകാട് പൊലീസിനു കത്തും നൽകി. ഡിഎൻഎ ഫലം ഉടൻ നൽകണമെന്നാവശ്യപ്പെട്ടു മണർകാട് പൊലീസ് തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിനും കത്തു നൽകി. ഡിഎൻഎ ഫലം ചോദിച്ച് എട്ടുമാസത്തിനിടെ മൂന്നാമത്തെ കത്താണിത്.

വടവാതൂരിലെ റബർത്തോട്ടത്തിൽ ഉടലും തലയും വേർപെട്ട നിലയിൽ അഴുകിയ മൃതദേഹം എട്ടുമാസം മുൻപാണു കണ്ടെത്തിയത്. 2024 മേയ് 10നു കാണാതായ പാമ്പാടി സ്വദേശിയായ യുവാവിന്റെ (21) മൃതദേഹമാണിതെന്നു സംശയിക്കുന്നു. ബന്ധുക്കൾ കൊലപാതകമെന്ന് ആരോപിച്ചിരുന്നു. ഡിഎൻഎ ഫലം ലഭിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. അന്വേഷണം നടന്നുവരികയാണെന്നും ഫൊറൻസിക് റിപ്പോർട്ടും മറ്റു പരിശോധനാഫലങ്ങളും വന്നശേഷം മാത്രമേ തീരുമാനത്തിലെത്തൂവെന്നും മണർകാട് പൊലീസ് അറിയിച്ചു.

English Summary:

Unidentified Skeleton Delays Kottayam Hospital: A skeleton remains unidentified at Kottayam Medical College Hospital due to pending DNA results, causing a backlog in the mortuary and prompting police intervention. The case involves a suspected murder and a missing young man, with relatives refusing to claim the remains until the results are released.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com