ADVERTISEMENT

നിലമ്പൂർ ∙ വിഷുവിനു വിളവെടുക്കാൻ തയാറാക്കിയ പച്ചക്കറി കൃഷിയിടത്തിൽ സാമൂഹികവിരുദ്ധർ ശുചിമുറി മാലിന്യം തള്ളി. നിലമ്പൂർ - കരുളായി സംസ്ഥാന പാതയോരത്ത് മുതീരിയിൽ റിട്ട. ജോയിന്റ് ബിഡിഒ ടി.പി.രാമചന്ദ്രന്റെ കൃഷിയിടത്തിൽ 22നു രാത്രിയാണു സംഭവം. ഇന്നലെ രാവിലെ പയർ വിളവെടുപ്പിനു ചെന്നപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. പരിശോധനയിൽ 1.25 ഏക്കറിൽ മാലിന്യം പരന്നൊഴുകിയത് കണ്ടു. റോഡരികിൽ വാഹനം നിർത്തി കൃഷിയിടത്തിൽ തള്ളിയതിന്റെ അടയാളങ്ങളുണ്ട്. 2 വർഷം മുൻപ് ഇതേ സ്ഥലത്ത് തള്ളിയിരുന്നു. 6 മാസം മുൻപ് ശ്രമം നടന്നു. പ്രദേശത്ത് സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് ടി.പി.രാമചന്ദ്രൻ 2 വർഷം മുൻപ് നഗരസഭയ്ക്കു നിവേദനം നൽകിയതാണ്. കുറ്റക്കാരെ കണ്ടെത്താൻ നിലമ്പൂർ പൊലീസിൽ പരാതി നൽകി. ഇന്ന് നഗരസഭാധികൃതർക്ക് പരാതി നൽകുമെന്ന് രാമചന്ദ്രൻ പറഞ്ഞു.

English Summary:

Human waste dumping in Nilambur has impacted a vegetable farm, ruining crops ahead of Vishu. The Joint BDO, T.P. Ramachandran, has filed a police complaint and plans to escalate the matter to the municipality.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com