ADVERTISEMENT

ഗൂഡല്ലൂർ ∙ വരൾച്ച രൂക്ഷമയതോടെ മുതുമല കടുവ സങ്കേതത്തിൽ വനം വകുപ്പ് ടാങ്കർ ലോറികളിൽ വെള്ളം കൊണ്ടുവന്ന് സംഭരണികളിൽ നിറച്ചു തുടങ്ങി.  ബഫർ സോണുകളിലെ മസിനഗുഡി, സിങ്കാര, സീകൂർ മഴ നിഴൽ പ്രദേശങ്ങളിലാണ് വരൾച്ച രൂക്ഷമായത്.  ഈ ഭാഗങ്ങളിൽ മഴ കുറഞ്ഞ അളവിലാണ് ലഭിക്കുന്നത്. വനത്തിലെ കുളങ്ങളും അരുവികളും വറ്റി വരണ്ടു. വനത്തിലെ പച്ചപ്പും മാഞ്ഞു തുടങ്ങി.

വനത്തിൽ പല സ്ഥലങ്ങളിലുമായി വനം വകുപ്പ് സംഭരണികൾ നിർമിച്ചിട്ടുണ്ട്. ഇത്തരം സംഭരണികളിലാണ് വെള്ളം നിറയ്ക്കുന്നത്. വനംവകുപ്പിന്റെ തന്നെ ടാങ്കർ ലോറികളാണ് ഇതിനായി ഉപയോഗിക്കുന്നത്. വെള്ളം നിറച്ച സംഭരണികൾ നിമിഷങ്ങൾക്കകം മൃഗങ്ങൾ കുടിച്ചു വറ്റിക്കും.  ആനകൾ തീറ്റയില്ലാതെ ക്ഷീണിച്ച അവസ്ഥയിലാണ്. കരിഞ്ഞുണങ്ങിയ വനത്തിൽ കാട്ടുതീ പടരാതിരിക്കാൻ വനം വകുപ്പ് 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com