ADVERTISEMENT

മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയിൽ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും  കാട്ടാന ആക്രമണം രൂക്ഷം. മുത്തുമാരിയിൽ  വടക്കേകടവന്നൂർ ആന്റണിയുടെ വീടു കാട്ടാന ആക്രമിച്ചു. വീടിന്റെ ഷെഡ് പൂർണമായും തകർത്തു. ഷെഡിൽ നിർത്തിയിട്ട ബൈക്കും കാർഷികോപകരണങ്ങളും നശിപ്പിച്ചു. 

ഇന്നലെ  പുലർച്ചെയാണ് സംഭവം. ആന വീടിനോട് ചേർന്ന ഷെഡ് തകർക്കുന്ന ഒച്ച കേട്ടു വീടിനു പുറത്തിറങ്ങിയ വീട്ടുകാർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ബഹളം വച്ചതോടെ കാട്ടാന പിന്തിരിഞ്ഞു. പരിസരങ്ങളിലെ കാർഷിക വിളകളും ആന ചവിട്ടി നശിപ്പിച്ചു. കാട്ടാന ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നതു തടയാൻ ട്രഞ്ചും ഫെൻസിങ്ങും  നവീകരിച്ചു കാവൽ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സന്ധ്യയാകുന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാർ പറഞ്ഞു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com