ADVERTISEMENT

കനത്ത മഴയെത്തുടർന്ന് മധ്യ-കിഴക്കൻ നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും നിരവധിപ്പേരാണ് ദുരിതമനുഭവിക്കുന്നത്. ഇതുവരെ 190ലധികം മരണപ്പെട്ടതായി റിപ്പോർട്ടുണ്ട്. പ്രളയത്തിൽ വീടുകളെല്ലാം തകർന്ന നിരവധിപ്പേർ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നുണ്ട്. 

മലമുകളിൽ നിന്ന് കുത്തിയൊലിച്ചെത്തിയ മലവെള്ളം വീടുകൾ തകർക്കുന്നതിന്റെ ഭയാനക ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആർത്തലച്ചുവരുന്ന വെള്ളത്തിൽ നിന്ന് രക്ഷപ്പെടാനായി ആളുകൾ ഓടിമാറുന്നതും ദൃശ്യങ്ങളിൽ കാണാം. കനത്തമഴയിൽ കാണ്ഡ്മണ്ഡു ഉൾപ്പെടെയുള്ള റോഡുകൾ താറുമാറായി. പല റോഡുകളിലും ഗർത്തങ്ങൾ ഉണ്ടാവുകയും അതിൽ വാഹനങ്ങൾ വീഴുകയും ചെയ്തു. അതിശക്തമാര്‍ന്ന കുത്തൊഴുക്കിൽ ഇരുമ്പുപാലങ്ങളും പൊട്ടിയൊലിച്ചുപോയി.

ആകെ 4,500ൽ പരം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. മണ്ണിടിച്ചിലുകൾ കാരണം പ്രധാനപ്പെട്ട പല റോഡുകളിലും വാഹനതടസ്സം ഏർപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍നിന്നുള്ള പച്ചക്കറികളുടെയും മറ്റും ഇറക്കുമതി താൽക്കാലികമായി നിർത്തി. തുടർന്ന് നേപ്പാളിൽ വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്. 20ൽ പരം ജലവൈദ്യുതി പദ്ധതികൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതു കഠ്മണ്ഡുവിലെ വൈദ്യുതി വിതരണത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. സൈന്യം, പൊലീസ് ആംഡ് പൊലീസ് തുടങ്ങിയവരെ ഇറക്കി രക്ഷാപ്രവർത്തനം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി പ്രകാശ് മൻ സിങ് നിർദേശം നൽകിയിട്ടുണ്ട്. 

English Summary:

Nepal Floods: Death Toll Surpasses 190, Thousands Displaced in Devastating Disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com